അന്തിക്കാട്: അരിന്പൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ടുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു.
മനക്കൊടി ആശാരിമൂലയിൽ ഹോട്ടലിനു മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും ആളപായമില്ല. വൈകിട്ട് അഞ്ചോടെയുണ്ടായ മിന്നൽചുഴലിയിലാണ് നാശനഷ്ടം. തത്രത്തിൽ പൊൻമാണി എന്നയാളുടെ ചായക്കട മരം വീണു തകർന്നു. ഈ സമയം ഇയാൾ പുറത്തേക്ക് പോയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
സമീപത്തെ വീടുകളിലെ മരങ്ങളും കടപുഴകിയിട്ടുണ്ട്. അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വാർഡംഗം കെ. രാഗേഷ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാൻ നടപടിയെടുത്തു.
മനക്കൊടി ആശാരിമൂലയിൽ ഹോട്ടലിനു മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും ആളപായമില്ല. വൈകിട്ട് അഞ്ചോടെയുണ്ടായ മിന്നൽചുഴലിയിലാണ് നാശനഷ്ടം. തത്രത്തിൽ പൊൻമാണി എന്നയാളുടെ ചായക്കട മരം വീണു തകർന്നു. ഈ സമയം ഇയാൾ പുറത്തേക്ക് പോയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
സമീപത്തെ വീടുകളിലെ മരങ്ങളും കടപുഴകിയിട്ടുണ്ട്. അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വാർഡംഗം കെ. രാഗേഷ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാൻ നടപടിയെടുത്തു.