പിറവം: 2018 സിനിമ പ്രദശത്തിനിടെ, കോരിച്ചൊരിഞ്ഞ മഴയിൽ പിറവത്തെ ദർശന സിനിമ കോംപ്ലക്സും വെള്ളത്തിലായി. റോഡ് നിർമാണത്തിലെ അപാകത മൂലം, ഓടയിലൂടെ ഒഴുകിയ മഴ വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് വിനയായത്. ഇതു മൂലം കോംപ്ലക്സിലെ മൂന്നു തിയറ്ററുകളിലെ സിനിമ പ്രദശനവും തടസപ്പെട്ടു. നല്ല തുകയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് റോഡ് സൈഡിലെ കാനയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തങ്ങൾ നടക്കുന്നതു മൂലം മഴ വെള്ളം തിയറ്ററിന്റെ മുറ്റത്തേക്കും, കഫേ ഷോപ്പടക്കമുള്ള മുറികളിലേക്കും ഇരച്ചെത്തിയത്. ചെളികുഴഞ്ഞ വെള്ളമാണ് ഉൾവശത്തേക്ക് കയറിയതും.
കുമരകം - നെടുമ്പാശേരി ഹൈവേ നിർമാണത്തിന്റെ ഭാഗമായി പെരുവ - പെരുവംമുഴി റോഡിന്റെ നിർമാണം നടക്കുകയാണ്. വല്ലപ്പോഴും മാത്രം നടക്കുന്ന റോഡ് പണിമൂലം ഒന്നര വർഷമായിട്ടും മൂന്നു കിലോമീറ്റർ പോലും പൂർത്തിയാക്കാനായിട്ടില്ല. കരാർ എടുത്തിരിക്കുന്ന കെഎസ്ടിപിയുടെ ഉദാസീനതയാണ് കാരണമെന്നാണ് ആക്ഷേപം. സബ് കരാർ എടുത്തിരിക്കുന്ന റേ-കമ്പനി അധികൃതർ പറയുന്നത് സർക്കാരിൽ നിന്നും യഥാ സമയം ഫണ്ടനുവദിക്കാതെ നിർമാണം വേഗത്തിൽ നടത്താൻ സാധിക്കില്ലെന്നാണ്.
ഇതിനിടെയാണ് ഇപ്പോൾ മഴ പെയ്തപ്പോൾ ദർശന തിയറ്റർ കുളമായത്. ഇതോടെ മൂന്നു തിയറ്ററുകളിലെ പ്രദശനവും നിർത്തിവയ്ക്കേണ്ടി വന്നു. റോഡിന്റെ കരാറുകാർ തൊഴിലാളികളെ അയച്ച് വെള്ളം വറ്റിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, തിയറ്ററിന് കാര്യമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഉടമയായ ബിനോയി മഠത്തിക്കുന്നേൽ പറഞ്ഞു. 2018ൽ വെള്ളം പൊങ്ങിയപ്പോൾ ഇവിടെ വെള്ളം കയറി കനത്ത നാശമുണ്ടായതാണ്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് റോഡ് സൈഡിലെ കാനയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തങ്ങൾ നടക്കുന്നതു മൂലം മഴ വെള്ളം തിയറ്ററിന്റെ മുറ്റത്തേക്കും, കഫേ ഷോപ്പടക്കമുള്ള മുറികളിലേക്കും ഇരച്ചെത്തിയത്. ചെളികുഴഞ്ഞ വെള്ളമാണ് ഉൾവശത്തേക്ക് കയറിയതും.
കുമരകം - നെടുമ്പാശേരി ഹൈവേ നിർമാണത്തിന്റെ ഭാഗമായി പെരുവ - പെരുവംമുഴി റോഡിന്റെ നിർമാണം നടക്കുകയാണ്. വല്ലപ്പോഴും മാത്രം നടക്കുന്ന റോഡ് പണിമൂലം ഒന്നര വർഷമായിട്ടും മൂന്നു കിലോമീറ്റർ പോലും പൂർത്തിയാക്കാനായിട്ടില്ല. കരാർ എടുത്തിരിക്കുന്ന കെഎസ്ടിപിയുടെ ഉദാസീനതയാണ് കാരണമെന്നാണ് ആക്ഷേപം. സബ് കരാർ എടുത്തിരിക്കുന്ന റേ-കമ്പനി അധികൃതർ പറയുന്നത് സർക്കാരിൽ നിന്നും യഥാ സമയം ഫണ്ടനുവദിക്കാതെ നിർമാണം വേഗത്തിൽ നടത്താൻ സാധിക്കില്ലെന്നാണ്.
ഇതിനിടെയാണ് ഇപ്പോൾ മഴ പെയ്തപ്പോൾ ദർശന തിയറ്റർ കുളമായത്. ഇതോടെ മൂന്നു തിയറ്ററുകളിലെ പ്രദശനവും നിർത്തിവയ്ക്കേണ്ടി വന്നു. റോഡിന്റെ കരാറുകാർ തൊഴിലാളികളെ അയച്ച് വെള്ളം വറ്റിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, തിയറ്ററിന് കാര്യമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഉടമയായ ബിനോയി മഠത്തിക്കുന്നേൽ പറഞ്ഞു. 2018ൽ വെള്ളം പൊങ്ങിയപ്പോൾ ഇവിടെ വെള്ളം കയറി കനത്ത നാശമുണ്ടായതാണ്.