നെടുമ്പാശേരി: തുരുത്തിശേരി മേഖലയിൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി കുറുക്കൻമാരും തെരുവുനായ്ക്കളും. ഇവയുടെ ശല്യം മൃഗപരിപാലനത്തിലൂടെ ദൈനംദിന ജീവിതം നയിക്കുന്ന കർഷകരെ നട്ടംതിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പൈനാടത്ത് കുഞ്ഞിന്റെയും, അരീയ്ക്കൽ ജെയ്സൺന്റെയും വീടുകളിൽ കെട്ടിയിരുന്ന ആടുകളെ രാത്രിയിൽ ഇവ കടിച്ചുകൊന്നു. കുറുക്കൻമാർ ഈ ഭാഗത്ത് രാത്രികാലങ്ങളിൽ പശുക്കളെയും വളർത്തുനായ്ക്കളെയും കടിക്കുന്നത് പതിവായിരിക്കുകയാണ്. കുറുക്കന്റെ കടിയേറ്റ നായ്ക്കൾക്ക് പേവിഷബാധ ഉണ്ടാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. ഇതു സംബന്ധിച്ച് നാട്ടുകാർ നെടുമ്പാശേരി പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട് .
കഴിഞ്ഞ ദിവസം പൈനാടത്ത് കുഞ്ഞിന്റെയും, അരീയ്ക്കൽ ജെയ്സൺന്റെയും വീടുകളിൽ കെട്ടിയിരുന്ന ആടുകളെ രാത്രിയിൽ ഇവ കടിച്ചുകൊന്നു. കുറുക്കൻമാർ ഈ ഭാഗത്ത് രാത്രികാലങ്ങളിൽ പശുക്കളെയും വളർത്തുനായ്ക്കളെയും കടിക്കുന്നത് പതിവായിരിക്കുകയാണ്. കുറുക്കന്റെ കടിയേറ്റ നായ്ക്കൾക്ക് പേവിഷബാധ ഉണ്ടാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. ഇതു സംബന്ധിച്ച് നാട്ടുകാർ നെടുമ്പാശേരി പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട് .