നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് യാത്രക്കാരിൽ നിന്നായി 2207. 25 ഗ്രാം സ്വർണം പിടികൂടി. വിപണിയിൽ ഇതിന് 1,21,83,965 രൂപ വിലവരും. മലേഷ്യൻ പൗരത്വം ഉള്ള രണ്ട് വനിതകൾ അടക്കം നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. എയർ ഏഷ്യ വിമാനത്തിൽ കോലാലംപുരിൽ നിന്നാണ് ഇവർ കൊച്ചിയിൽ വന്നിറങ്ങിയത്. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ സമീപ കാലയത്തെ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.
എല്ലാം വിവിധ നിറങ്ങൾ കൊടുത്ത സ്വർണാഭരണങ്ങൾ ആയിരുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇവ സ്വർണമാണെന്ന് തിരിച്ചറിയാൻ കഴിയില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലിഷാലിനി, നാഗരാജേശ്വരി, മതിയഴകൻ, മുരളി സോമൻ എന്നീ യാത്രക്കാരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോൾ ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
എല്ലാം വിവിധ നിറങ്ങൾ കൊടുത്ത സ്വർണാഭരണങ്ങൾ ആയിരുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇവ സ്വർണമാണെന്ന് തിരിച്ചറിയാൻ കഴിയില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലിഷാലിനി, നാഗരാജേശ്വരി, മതിയഴകൻ, മുരളി സോമൻ എന്നീ യാത്രക്കാരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോൾ ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.