കൊച്ചി: മഴക്കാലം കണക്കിലെടുത്ത് കൊച്ചി കോര്‍പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്മപുരത്ത് സംസ്കരിക്കും. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ജൈവമാലിന്യം നീക്കം ചെയ്യുന്ന സംവിധാനം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതിനുളള കാലതാമസം പരിഗണിച്ചാണ് തീരുമാനം. പ്രതിദിനം 50 ടണ്‍ വരെ ജൈവമാലിന്യമാകും ഇതോടെ ബ്രഹ്മപുരത്തേയ്ക്ക് എത്തിക്കുക. അതേസമയം മുന്‍കാലങ്ങളിലേതുപോലെ മാലിന്യം നിക്ഷേപിക്കുന്നത് അനുവദിക്കില്ല. നിലവിലുളള ഷെഡിന്റെയും ആര്‍ആര്‍എഫ് കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാകും മാലിന്യ സംസ്കരണം നടത്തുക.
കോര്‍പറേഷനിലെ മാലിന്യ നിര്‍മാർജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. അനുവദിക്കപ്പെട്ട രണ്ടു മാസത്തിനുള്ളില്‍ കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ കണ്ടെത്തി കരാറില്‍ ഏര്‍പ്പെട്ട് ജൈവമാലിന്യ സംസ്കരണ പ്രശ്നത്തിന് പരിഹാരം കാണണമെന്നും മന്ത്രി കോർപറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിദിനം ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് 50 ടണ്ണില്‍ പരിമിതപ്പെടുത്തുന്നുവെന്ന് കൊച്ചി കോർപറേഷന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. നിയമാനുസൃത മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഫ്ലാറ്റുകള്‍ കണ്ടെത്തി കനത്ത പിഴ ചുമത്തുന്നതിനുള്ള നടപടി വൈകാതെ കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടാകും. പ്രതിദിനം ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് 50 ടണ്ണില്‍ പരിമിതപ്പെടുത്തുന്നുവെന്ന് കൊച്ചി കോര്പറേഷന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
കോര്‍പറേഷനിലെ മാലിന്യ നിര്‍മാർജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. അനുവദിക്കപ്പെട്ട രണ്ടു മാസത്തിനുള്ളില്‍ കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ കണ്ടെത്തി കരാറില്‍ ഏര്‍പ്പെട്ട് ജൈവമാലിന്യ സംസ്കരണ പ്രശ്നത്തിന് പരിഹാരം കാണണമെന്നും മന്ത്രി കോർപറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിദിനം ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് 50 ടണ്ണില്‍ പരിമിതപ്പെടുത്തുന്നുവെന്ന് കൊച്ചി കോർപറേഷന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. നിയമാനുസൃത മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഫ്ലാറ്റുകള്‍ കണ്ടെത്തി കനത്ത പിഴ ചുമത്തുന്നതിനുള്ള നടപടി വൈകാതെ കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടാകും. പ്രതിദിനം ബ്രഹ്മപുരത്തേയ്ക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് 50 ടണ്ണില്‍ പരിമിതപ്പെടുത്തുന്നുവെന്ന് കൊച്ചി കോര്പറേഷന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.