നെൻമണിക്കര: പഞ്ചായത്ത് ശുചിത്വമിഷൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 350 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നാലു കടകൾക്ക് 40,000 രൂപ പിഴ. മാലിന്യ സംസ്കരണം കൃത്യമായി നടത്താതിരുന്ന തലോരിലെ ഹോട്ടൽ അടയ്ക്കാനും നിർദേശം നൽകി.
ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ഗ്രാമപഞ്ചായത്ത് അധികൃതരും പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത മാലിന്യം പഞ്ചായത്ത് ഹരിത കർമസേനയ്ക്ക് കൈമാറി. ഇന്േറണൽ വിജിലൻസ് ഓഫീസർ എം.എച്ച്. ഷാജിക്ക്, പഞ്ചായത്ത് അസി. സെക്രട്ടറി മാറ്റ്ലി, ജൂനിയർ സൂപ്രണ്ട് ബിജു, ജഐച്ച്ഐ അലീന എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുക്കുമെന്നും സംഘം അറിയിച്ചു.
ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ഗ്രാമപഞ്ചായത്ത് അധികൃതരും പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത മാലിന്യം പഞ്ചായത്ത് ഹരിത കർമസേനയ്ക്ക് കൈമാറി. ഇന്േറണൽ വിജിലൻസ് ഓഫീസർ എം.എച്ച്. ഷാജിക്ക്, പഞ്ചായത്ത് അസി. സെക്രട്ടറി മാറ്റ്ലി, ജൂനിയർ സൂപ്രണ്ട് ബിജു, ജഐച്ച്ഐ അലീന എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുക്കുമെന്നും സംഘം അറിയിച്ചു.