തൃശൂർ: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനും സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്താനും വർഗീയശക്തികളും ചില രാഷ്ട്രീയ കക്ഷികളും സംഘടിതശ്രമം നടത്തുകയാണെന്ന് തൃശൂർ അതിരൂപത കത്തോലിക്ക കോണ്ഗ്രസ് കുറ്റപ്പെടുത്തി. ഉന്നത നിലവാരമുള്ള എൻജിനീയറിംഗ് കോളജ് എന്ന ഖ്യാതിനേടിയ അമൽ ജ്യോതി കോളജിനെ തകർക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ ക്രൈസ്തവ സഭയുടെ സ്ഥാപനങ്ങൾക്കു നേരെയുള്ള സംഘടിതമായ ആക്രമണങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് തൃശൂർ അതിരൂപത സമിതി ആഹ്വാനം ചെയ്തു.
ഇന്നു വൈകീട്ട് കത്തോലിക്ക കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പിള്ളിയിൽ നടക്കുന്ന പ്രതിഷേധറാലിക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രസിഡന്റ് ജോഷി വടക്കൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.വർഗീസ് കൂത്തൂർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാക്സൻ, ജോണ്സണ് ആളൂർ, തോമസ് ചിറമ്മൽ, റോണി അഗസ്റ്റിൻ, കരോളി ജോഷ്വ, മേഫിഡെൽസൻ എന്നിവർ പ്രസംഗിച്ചു.
ഇന്നു വൈകീട്ട് കത്തോലിക്ക കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പിള്ളിയിൽ നടക്കുന്ന പ്രതിഷേധറാലിക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രസിഡന്റ് ജോഷി വടക്കൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.വർഗീസ് കൂത്തൂർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാക്സൻ, ജോണ്സണ് ആളൂർ, തോമസ് ചിറമ്മൽ, റോണി അഗസ്റ്റിൻ, കരോളി ജോഷ്വ, മേഫിഡെൽസൻ എന്നിവർ പ്രസംഗിച്ചു.