പുത്തൂർ: സുവോളജിക്കൽ പാർക്കിൽ ജൂലൈയിൽ പക്ഷികളെയും തുടർന്ന് മൃഗങ്ങളെയും എത്തിക്കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഇന്ത്യക്ക് പുറത്തുനിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള നടപടിക്രമങ്ങളാണ് പാലിക്കുന്നതെന്ന് പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പുത്തൂരിനെ ടൂറിസ്റ്റ് വില്ലേജ് ആക്കി മാറ്റാനും പഞ്ചായത്തിനു വരുമാനം ലഭിക്കത്തക്ക വിധമുള്ള കാര്യങ്ങൾ നടപ്പാക്കാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. എല്ലാത്തരം പ്രവർത്തനങ്ങളും പ്രകൃതിസൗഹാർദപരമായി നടപ്പാക്കും. സമയബന്ധിതമായി പണികൾ പൂർത്തിയാക്കുന്നതിൽ അഭിനന്ദാർഹവും മാതൃകാപരവുമായ പ്രവർത്തനമാണ് സുവോളജിക്കൽ പാർക്ക് കാഴ്ചവയ്ക്കുന്നതെന്നു നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി പറഞ്ഞു.
സുവോളജിക്കൽ പാർക്കിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിഴച്ചെന്നു റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നിലവിൽ നിർമാണ പ്രവർത്തനങ്ങൾക്കായി 210 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞു. നടപടിക്രമങ്ങളിൽ തടസങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുകയാണെന്നും 2024 ൽ തന്നെ അഭിമാനകരമായി പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുവോളജിക്കൽ പാർക്കിലേക്കുള്ള വഴിക്ക് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി.
ഭൂമി നൽകിയവർക്ക് ജൂലൈയിൽ തുക അനുവദിക്കും. പാർക്കിലേക്ക് ഡിസൈൻ റോഡ് കിഫ്ബി ആലോചനയിൽ ഉണ്ടെന്നും പുത്തൂരിൽ സമാന്തര പാലം നിർമ്മിക്കുമെന്നും രാജൻ പറഞ്ഞു. പാർക്കിലൂടെയുള്ള നടപ്പാതക്ക് അരികിലായി സോളാർ സംവിധാനം സ്ഥാപിച്ചു തുടങ്ങി. ഭാവിയിൽ സോളാർ സംവിധാനം വിപുലപ്പെടുത്താനും ആലോചനയിലുണ്ട്.
കുരങ്ങുകൾ, ചീങ്കണ്ണി, മുതല, കാട്ടുപോത്ത് തുടങ്ങിയവയ്ക്കായി ഒരുങ്ങുന്ന ആവാസ ഇടങ്ങൾ കിളിക്കൂടുകൾ, ആശുപത്രി, ഐ കോംപ്ലക്സ്, പോസ്റ്റ്മോർട്ടം നടത്താനുള്ള സ്ഥലം, ശ്മശാനം, തുടങ്ങിയിടങ്ങളിലെല്ലാം ഇരു മന്ത്രിമാരും സന്ദർശനം നടത്തി. പുത്തൂർ സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.കെ. വർഗീസ്, ഡയറക്ടർ ആർ. കീർത്തി, സിസിഎഫ് സെൻട്രൽ സർക്കിൾ കെ.ആർ. അനൂപ്, ശാശ്വത ഗൗർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പുത്തൂരിനെ ടൂറിസ്റ്റ് വില്ലേജ് ആക്കി മാറ്റാനും പഞ്ചായത്തിനു വരുമാനം ലഭിക്കത്തക്ക വിധമുള്ള കാര്യങ്ങൾ നടപ്പാക്കാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. എല്ലാത്തരം പ്രവർത്തനങ്ങളും പ്രകൃതിസൗഹാർദപരമായി നടപ്പാക്കും. സമയബന്ധിതമായി പണികൾ പൂർത്തിയാക്കുന്നതിൽ അഭിനന്ദാർഹവും മാതൃകാപരവുമായ പ്രവർത്തനമാണ് സുവോളജിക്കൽ പാർക്ക് കാഴ്ചവയ്ക്കുന്നതെന്നു നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി പറഞ്ഞു.
സുവോളജിക്കൽ പാർക്കിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിഴച്ചെന്നു റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നിലവിൽ നിർമാണ പ്രവർത്തനങ്ങൾക്കായി 210 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞു. നടപടിക്രമങ്ങളിൽ തടസങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുകയാണെന്നും 2024 ൽ തന്നെ അഭിമാനകരമായി പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുവോളജിക്കൽ പാർക്കിലേക്കുള്ള വഴിക്ക് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി.
ഭൂമി നൽകിയവർക്ക് ജൂലൈയിൽ തുക അനുവദിക്കും. പാർക്കിലേക്ക് ഡിസൈൻ റോഡ് കിഫ്ബി ആലോചനയിൽ ഉണ്ടെന്നും പുത്തൂരിൽ സമാന്തര പാലം നിർമ്മിക്കുമെന്നും രാജൻ പറഞ്ഞു. പാർക്കിലൂടെയുള്ള നടപ്പാതക്ക് അരികിലായി സോളാർ സംവിധാനം സ്ഥാപിച്ചു തുടങ്ങി. ഭാവിയിൽ സോളാർ സംവിധാനം വിപുലപ്പെടുത്താനും ആലോചനയിലുണ്ട്.
കുരങ്ങുകൾ, ചീങ്കണ്ണി, മുതല, കാട്ടുപോത്ത് തുടങ്ങിയവയ്ക്കായി ഒരുങ്ങുന്ന ആവാസ ഇടങ്ങൾ കിളിക്കൂടുകൾ, ആശുപത്രി, ഐ കോംപ്ലക്സ്, പോസ്റ്റ്മോർട്ടം നടത്താനുള്ള സ്ഥലം, ശ്മശാനം, തുടങ്ങിയിടങ്ങളിലെല്ലാം ഇരു മന്ത്രിമാരും സന്ദർശനം നടത്തി. പുത്തൂർ സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.കെ. വർഗീസ്, ഡയറക്ടർ ആർ. കീർത്തി, സിസിഎഫ് സെൻട്രൽ സർക്കിൾ കെ.ആർ. അനൂപ്, ശാശ്വത ഗൗർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.