കൊടുങ്ങല്ലൂർ: അഴീക്കോട് - മുനന്പം പാലത്തിന്റെ നിർമാണോദ്ഘാടനം ഇന്നു രാത്രി എട്ടിനു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. അഴീക്കോട് ജെട്ടിയിലെ ഐഎം യുപി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ ഇ.ടി. ടൈസണ് എംഎൽഎ, മന്ത്രിമാരായെ കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ. രാജൻ, പ്രഫ. ആർ ബിന്ദു, എംപിമാരായെ ഹൈബി ഈഡൻ ബെന്നി ബെഹനാൻ എന്നിവർ പങ്കെടുക്കും.
കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ പാലം യാഥാർഥ്യമാകുന്നത്. കിഫ്ബിവഴി പാലം നിർമിക്കാൻ 160 കോടി രൂപയാണ് അനുവദിച്ചത്. വൈകിട്ട് അഞ്ചിന് പരിപാടികൾ ആരംഭിക്കും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ അഴീക്കോട് മുനന്പം പാലം തീരദേശത്തിന്റെ വികസന കുതിപ്പിന് കരുത്താകുമെന്ന് എംഎൽഎമാരായ ഇ.ടി. ടൈസണ്, കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായെ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, സി.എ. നസീർ, കെ.എ. മുഹമ്മദ് റാഫി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ പാലം യാഥാർഥ്യമാകുന്നത്. കിഫ്ബിവഴി പാലം നിർമിക്കാൻ 160 കോടി രൂപയാണ് അനുവദിച്ചത്. വൈകിട്ട് അഞ്ചിന് പരിപാടികൾ ആരംഭിക്കും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ അഴീക്കോട് മുനന്പം പാലം തീരദേശത്തിന്റെ വികസന കുതിപ്പിന് കരുത്താകുമെന്ന് എംഎൽഎമാരായ ഇ.ടി. ടൈസണ്, കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായെ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, സി.എ. നസീർ, കെ.എ. മുഹമ്മദ് റാഫി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.