മേലൂർ: സാമൂഹികവിരുദ്ധർ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതിനെത്തുടർന്നു ചില്ലുകൾ നിറഞ്ഞു പുഴയോരം. മേലൂർ പഞ്ചായത്തിലെ മൂന്ന് പ്രധാന തടയണകളായ കൊന്പൻപ്പാറ, തട്ടുപ്പാറ, കലവറക്കടവ് ചെക്ക് ഡാം പരിസരങ്ങളിലാണു കുപ്പിച്ചില്ലുകൾ നിറഞ്ഞത്. ബിയർ കുപ്പികളാണു കൂടുതൽ. മാസങ്ങൾക്ക് മുന്പു പൂലാനി കൊന്പൻപ്പാറ തടയണയിലും പരിസര പ്രദേശങ്ങളിൽ നിന്നും നാട്ടുകാർ ചേർന്ന് മദ്യകുപ്പികളും പൊട്ടിയ ചീളുകളും നീക്കം ചെയ്തിരുന്നു.
രാത്രികാലങ്ങളിൽ വിജനമായ പുഴയോരം സാമൂഹ്യ വിരുദ്ധരുടെ കൈയിലാണെന്നു നാട്ടുകാർ പറയുന്നു. മൂന്നു തടയണയിലേക്കും വിവിധയിടങ്ങളിൽ നിന്നുമായി നിരവധി ആളുകൾ കുളിക്കാനും, ഒഴിവു സമയം ചിലവിടുവാനുമായി എത്താറുണ്ട്. അടുത്തിടെ തടയണയിൽ കുളിക്കാൻ ഇറങ്ങിയ ഒരു യുവാവിന്റെ കാലിൽ ചില്ലു തറച്ചെന്നും പറയുന്നു. സാമൂഹികവിരുദ്ധർക്കെതിരേ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
രാത്രികാലങ്ങളിൽ വിജനമായ പുഴയോരം സാമൂഹ്യ വിരുദ്ധരുടെ കൈയിലാണെന്നു നാട്ടുകാർ പറയുന്നു. മൂന്നു തടയണയിലേക്കും വിവിധയിടങ്ങളിൽ നിന്നുമായി നിരവധി ആളുകൾ കുളിക്കാനും, ഒഴിവു സമയം ചിലവിടുവാനുമായി എത്താറുണ്ട്. അടുത്തിടെ തടയണയിൽ കുളിക്കാൻ ഇറങ്ങിയ ഒരു യുവാവിന്റെ കാലിൽ ചില്ലു തറച്ചെന്നും പറയുന്നു. സാമൂഹികവിരുദ്ധർക്കെതിരേ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.