ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ മൂല്യ നിർണയം പൊതുമരാമത്ത് വിഭാഗവും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്താൻ ജില്ലാ കളക്ടറുടെ നിർദേശം. പൊതുമരാമത്ത് കെട്ടിട വിഭാഗം കെട്ടിടങ്ങളുടെ മൂല്യനിർണയം ഭൂരിഭാഗവും പൂർത്തിയായെങ്കിലും നഗരസഭയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന കെട്ടിങ്ങളുടെ മൂല്യനിർണയം വൈകുകയാണ്. മന്ത്രി ആർ. ബിന്ദു ജില്ലാകളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയമിച്ച പ്രത്യേക ലാൻഡ് ആൻഡ് അക്വിസിഷൻ തഹസിൽദാരുടെ നിർദേശമനുസരിച്ചാണ് കെട്ടിടങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നത്. കെട്ടിടങ്ങളുടെ മൂല്യനിർണയം പൂർത്തിയാക്കി മതിപ്പുവില കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും. അടിസ്ഥാനത്തിലാണു പാക്കേജ് പ്രഖ്യാപിക്കുക. മനവലശേരി ഇറിങ്ങാലക്കുട വില്ലേജുകളിലായി ഠാണാ ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിനായി 0.7190 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നാണ് പൊതുമരാമത്തുവകുപ്പ് കരുതുന്നത്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയമിച്ച പ്രത്യേക ലാൻഡ് ആൻഡ് അക്വിസിഷൻ തഹസിൽദാരുടെ നിർദേശമനുസരിച്ചാണ് കെട്ടിടങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നത്. കെട്ടിടങ്ങളുടെ മൂല്യനിർണയം പൂർത്തിയാക്കി മതിപ്പുവില കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും. അടിസ്ഥാനത്തിലാണു പാക്കേജ് പ്രഖ്യാപിക്കുക. മനവലശേരി ഇറിങ്ങാലക്കുട വില്ലേജുകളിലായി ഠാണാ ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിനായി 0.7190 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നാണ് പൊതുമരാമത്തുവകുപ്പ് കരുതുന്നത്.