മൂന്നുമുറി: മാങ്കുറ്റിപ്പാടത്തുള്ള പൊതുശ്മശാനത്തോടു ചേർന്നു കാർഷിക യന്ത്രങ്ങൾ സൂക്ഷിക്കാനുള്ള ഗാരേജ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്തംഗങ്ങളും കോണ്ഗ്രസ് പ്രവർത്തകരും മറ്റത്തൂർ പഞ്ചായത്തോഫീസിനു മുന്നിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോണ്ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറന്പിൽ, പഞ്ചായത്ത് അംഗങ്ങളായ ശിവരാമൻ പോതിയിൽ, ലിന്റോ പള്ളിപറന്പൻ, കെ.എസ്. സൂരജ്, ഷൈനി ബാബു എന്നിവർ പ്രസംഗിച്ചു.
കാർഷിക യന്ത്രോപകരണങ്ങൾ സൂക്ഷിക്കാനുള്ള ഗാരേജിന്റെ മറവിൽ മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥാപിക്കാനാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് നീക്കം നടത്തുന്നതെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. എന്നാൽ രാഷ്ട്രീയപ്രേരിതമായി അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ഭരണ നേതൃത്വം പറയുന്നു. മറ്റത്തൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെട്ട മാങ്കുറ്റിപ്പാടം കുന്നിലാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുശ്മശാനം.
അരയേക്കറോളം വിസ്തൃതിയുള്ള ശ്മശാനഭൂമിയെ പുതുക്കാട് മണ്ഡലം തല പൊതുശ്മശാനമാക്കാൻ നീക്കം നടന്നിരുന്നു. ഇതിനെതിരേ നാട്ടുകാർ രംഗത്തെത്തിയതോടെ നീക്കം ഉപേഷിച്ചു. ഈ സ്ഥലം ഉപയോഗപ്പെടുത്തി ആധുനിക രീതിയിലുണ്ടായ ക്രിമറ്റോറിയം നിർമിക്കാൻ പിന്നീട് മറ്റത്തൂർ പഞ്ചായത്ത് തീരുമാനിച്ചു. 75 ലക്ഷം രൂപ ചെലവിൽ 2019 ൽ ആരംഭിച്ച ക്രിമറ്റോറിയം നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ക്രിമറ്റോറിയത്തിനോടു ചേർന്ന് കാർഷിക യന്ത്രോപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗാരേജ് നിർമിക്കാൻ പഞ്ചായത്ത് കൈകൊണ്ട തീരുമാനത്തിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷത്തെ കോണ്ഗ്രസ് അംഗങ്ങൾ രംഗത്തുവന്നിട്ടുള്ളത്.
ക്രിമറ്റോറിയത്തിനുള്ള കെട്ടിടം നിർമിച്ച ശേഷം അവശേഷിക്കുന്ന സ്ഥലത്ത് ഉദ്യാനം സ്ഥാപിക്കാൻ നേരത്തെ എടുത്ത തീരുമാനത്തിന്റെ ലംഘനമാണ് ഗാരേജ് നിർമാണത്തിനുള്ള നീക്കമെന്ന് കോണ്ഗ്രസ് അംഗങ്ങൾ പറയുന്നു. ഗാരേജ് നിർമാണത്തിനായി ശ്മശാനഭൂമിയുടെ ഒരു ഭാഗത്തെ മരങ്ങൾ വെട്ടിനീക്കിയെന്നും ഇവർ പരാതിപ്പെട്ടു. കാർഷിക യന്ത്രങ്ങൾക്കുള്ള ഗാരേജ് എന്ന വ്യാജേന പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം ഇവിടെ സ്ഥാപിക്കാനാണ് ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നും മാങ്കുറ്റിപ്പാടം വാർഡ് മെംബർ ശിവരാമൻ പോതിയിൽ പറഞ്ഞു.
കോണ്ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറന്പിൽ, പഞ്ചായത്ത് അംഗങ്ങളായ ശിവരാമൻ പോതിയിൽ, ലിന്റോ പള്ളിപറന്പൻ, കെ.എസ്. സൂരജ്, ഷൈനി ബാബു എന്നിവർ പ്രസംഗിച്ചു.
കാർഷിക യന്ത്രോപകരണങ്ങൾ സൂക്ഷിക്കാനുള്ള ഗാരേജിന്റെ മറവിൽ മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥാപിക്കാനാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് നീക്കം നടത്തുന്നതെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. എന്നാൽ രാഷ്ട്രീയപ്രേരിതമായി അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ഭരണ നേതൃത്വം പറയുന്നു. മറ്റത്തൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെട്ട മാങ്കുറ്റിപ്പാടം കുന്നിലാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുശ്മശാനം.
അരയേക്കറോളം വിസ്തൃതിയുള്ള ശ്മശാനഭൂമിയെ പുതുക്കാട് മണ്ഡലം തല പൊതുശ്മശാനമാക്കാൻ നീക്കം നടന്നിരുന്നു. ഇതിനെതിരേ നാട്ടുകാർ രംഗത്തെത്തിയതോടെ നീക്കം ഉപേഷിച്ചു. ഈ സ്ഥലം ഉപയോഗപ്പെടുത്തി ആധുനിക രീതിയിലുണ്ടായ ക്രിമറ്റോറിയം നിർമിക്കാൻ പിന്നീട് മറ്റത്തൂർ പഞ്ചായത്ത് തീരുമാനിച്ചു. 75 ലക്ഷം രൂപ ചെലവിൽ 2019 ൽ ആരംഭിച്ച ക്രിമറ്റോറിയം നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ക്രിമറ്റോറിയത്തിനോടു ചേർന്ന് കാർഷിക യന്ത്രോപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗാരേജ് നിർമിക്കാൻ പഞ്ചായത്ത് കൈകൊണ്ട തീരുമാനത്തിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷത്തെ കോണ്ഗ്രസ് അംഗങ്ങൾ രംഗത്തുവന്നിട്ടുള്ളത്.
ക്രിമറ്റോറിയത്തിനുള്ള കെട്ടിടം നിർമിച്ച ശേഷം അവശേഷിക്കുന്ന സ്ഥലത്ത് ഉദ്യാനം സ്ഥാപിക്കാൻ നേരത്തെ എടുത്ത തീരുമാനത്തിന്റെ ലംഘനമാണ് ഗാരേജ് നിർമാണത്തിനുള്ള നീക്കമെന്ന് കോണ്ഗ്രസ് അംഗങ്ങൾ പറയുന്നു. ഗാരേജ് നിർമാണത്തിനായി ശ്മശാനഭൂമിയുടെ ഒരു ഭാഗത്തെ മരങ്ങൾ വെട്ടിനീക്കിയെന്നും ഇവർ പരാതിപ്പെട്ടു. കാർഷിക യന്ത്രങ്ങൾക്കുള്ള ഗാരേജ് എന്ന വ്യാജേന പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം ഇവിടെ സ്ഥാപിക്കാനാണ് ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നും മാങ്കുറ്റിപ്പാടം വാർഡ് മെംബർ ശിവരാമൻ പോതിയിൽ പറഞ്ഞു.