മൂവാറ്റുപുഴ: മർദനമേറ്റ വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാന്ഡിൽ. മൂവാറ്റുപുഴ മുടവൂർ തുരിശ് കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്റെ മർദനത്തെ തുടർന്ന് മരിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഭാസ്കരന്റെ വളർത്തുമകനായ ബിനോയിയെ (35) മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വാക്കുതർക്കത്തിനിടെ ബിനോയി ഭാസ്കരനെ മർദിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഭാസ്കരന്റെ വാരിയെല്ലുകൾ തകർന്നതായും തലയ്ക്ക് ക്ഷതം സംഭവിച്ചതായും കണ്ടെത്തി. മരണപ്പെട്ട ഭാസ്കരന്റെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനാണ് ബിനോയി. സംഭവസമയത്ത് ഭാസ്കരനും ഭാര്യയും ബിനോയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്കരനെ ആശുപത്രിയിലെത്തിച്ചത്. പ്രതിയായ ബിനോയിക്കെതിരെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ കഞ്ചാവ്, ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്. അടുത്തിടെ ഗർഭിണിയെ വാഹനം ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോയ കേസിലും ബിനോയി പ്രതിയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, കെ.കെ. രാജേഷ്, ദിലീപ്കുമാർ, എഎസ്ഐ പി.സി. ജയകുമാർ, എസ്സിപിഒമാരായ ഷിഹാബ്, ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത ഉടനെ ഭാസ്കരന്റെ വളർത്തുമകനായ ബിനോയിയെ (35) മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ വാക്കുതർക്കത്തിനിടെ ബിനോയി ഭാസ്കരനെ മർദിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഭാസ്കരന്റെ വാരിയെല്ലുകൾ തകർന്നതായും തലയ്ക്ക് ക്ഷതം സംഭവിച്ചതായും കണ്ടെത്തി. മരണപ്പെട്ട ഭാസ്കരന്റെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനാണ് ബിനോയി. സംഭവസമയത്ത് ഭാസ്കരനും ഭാര്യയും ബിനോയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്കരനെ ആശുപത്രിയിലെത്തിച്ചത്. പ്രതിയായ ബിനോയിക്കെതിരെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ കഞ്ചാവ്, ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്. അടുത്തിടെ ഗർഭിണിയെ വാഹനം ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോയ കേസിലും ബിനോയി പ്രതിയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ മാഹിൻ സലിം, കെ.കെ. രാജേഷ്, ദിലീപ്കുമാർ, എഎസ്ഐ പി.സി. ജയകുമാർ, എസ്സിപിഒമാരായ ഷിഹാബ്, ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു.