കാക്കനാട് : തൃക്കാക്കര നഗരസഭയിൽ ബയോ ബിൻ വാങ്ങിയതിൽ അരക്കോടിയുടെ അഴിമതിയുണ്ടെന്നാരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പ്രതിപക്ഷത്തെ 18 കൗൺസിലർമാർ ചേർന്നാണ് പരാതി നൽകിയത്.
സർക്കാർ ഉത്തരവ് പ്രകാരം ബയോ ബിന്നുകൾ ഗവൺമെന്റ് അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും മാത്രമേ നഗരസഭകൾക്ക് നേരിട്ട് വാങ്ങാവൂ എന്നിരിക്കെ സ്വകാര്യ സ്ഥാപനമായ ഐആർടിസി (പിഐയു) നിന്നും ഒന്നരക്കോടിരൂപയുടെ ബയോ ബിന്നുകൾ വാങ്ങിക്കൂട്ടിയതിന് പിന്നിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം. ബയോ ബിന്നുകൾ അർധസർക്കാർ സ്ഥാപനമായ റെഡ്കോ ഒരു ബയോ ബിന്നിന് 1,095 രൂപ വിലയിടുമ്പോൾ തൃക്കാക്കര നഗരസഭ 1,800 മുടക്കി സ്വകാര്യ കമ്പനിയിൽ നിന്നും ബയോബുകൾ വാങ്ങിയതായി പ്രതിപക്ഷം ആരോപിച്ചു. റബ്കോ കേരള ഉൾപ്പെടെയുള്ള ഗവൺമെന്റ് അംഗീകൃത അക്രഡിറ്റഡ് ഏജൻസികൾ 1095 രൂപ വരെ ബയോ ബിന്നുകൾ കൊടുക്കാൻ തയാറാകുമ്പോഴാണ് നഗരസഭയുടെ ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ അനധികൃത കരാർ മൂലം അരക്കോടി രൂപയോളം അഴിമതിയാണ് തൃക്കാക്കര നഗരസഭയിൽ നടന്നിരിക്കുന്നതെന്നും അവർ പരാതിയിൽ ആരോപിക്കുന്നു.
സർക്കാർ ഉത്തരവ് പ്രകാരം ബയോ ബിന്നുകൾ ഗവൺമെന്റ് അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും മാത്രമേ നഗരസഭകൾക്ക് നേരിട്ട് വാങ്ങാവൂ എന്നിരിക്കെ സ്വകാര്യ സ്ഥാപനമായ ഐആർടിസി (പിഐയു) നിന്നും ഒന്നരക്കോടിരൂപയുടെ ബയോ ബിന്നുകൾ വാങ്ങിക്കൂട്ടിയതിന് പിന്നിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം. ബയോ ബിന്നുകൾ അർധസർക്കാർ സ്ഥാപനമായ റെഡ്കോ ഒരു ബയോ ബിന്നിന് 1,095 രൂപ വിലയിടുമ്പോൾ തൃക്കാക്കര നഗരസഭ 1,800 മുടക്കി സ്വകാര്യ കമ്പനിയിൽ നിന്നും ബയോബുകൾ വാങ്ങിയതായി പ്രതിപക്ഷം ആരോപിച്ചു. റബ്കോ കേരള ഉൾപ്പെടെയുള്ള ഗവൺമെന്റ് അംഗീകൃത അക്രഡിറ്റഡ് ഏജൻസികൾ 1095 രൂപ വരെ ബയോ ബിന്നുകൾ കൊടുക്കാൻ തയാറാകുമ്പോഴാണ് നഗരസഭയുടെ ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ അനധികൃത കരാർ മൂലം അരക്കോടി രൂപയോളം അഴിമതിയാണ് തൃക്കാക്കര നഗരസഭയിൽ നടന്നിരിക്കുന്നതെന്നും അവർ പരാതിയിൽ ആരോപിക്കുന്നു.