കോതമംഗലം: കടപുഴകി വീണ മരം മുറിച്ച് നീക്കാത്തത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ചേലാട് ഇരപ്പുങ്കൽ തോടിന്റെ കരയിൽ നിന്നിരുന്ന കൂറ്റൻ തണൽ മരമാണ് ഒരു മാസം മുന്പ് കടപുഴകി വീണത്.
നാളിതുവരെയായിട്ടും മുറിച്ചു നീക്കാതായതോടെ പാലത്തിനോട് ചേർന്ന് തോടിന് കുറുകെ കിടക്കുകയാണ് മരം. മഴക്കാലം വരാനിരിക്കെ തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തുന്ന വിധത്തിൽ കിടക്കുന്ന മരം നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
സമീപത്തുതന്നെയുളള കുളിക്കടവിലേക്ക് മറ്റൊരു മരത്തിന്റെ വലിയ ശിഖരം ഏതാനും ദിവസം മുന്പ് ഒടിഞ്ഞു വീണിരുന്നു. നിരവധി പേർ കുളിക്കാനെത്തുന്ന കടവാണിത്. ടാക്സി തൊഴിലാളികളുടെ ഷെഡിനോട് ചേർന്നാണ് മരം വീണത്.
പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊതുമരാമത്തിന്റെ ഉത്തരവാദിത്വത്തിൽപ്പെട്ട കാര്യമാണെന്നായിരുന്നു മറുപടി.
രണ്ട് മരങ്ങളും തോട്ടിൽനിന്നു നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. തോടിന് കുറുകെകിടക്കുന്ന മരത്തിൽത്തട്ടി ഒഴുകിവരുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്.
നാളിതുവരെയായിട്ടും മുറിച്ചു നീക്കാതായതോടെ പാലത്തിനോട് ചേർന്ന് തോടിന് കുറുകെ കിടക്കുകയാണ് മരം. മഴക്കാലം വരാനിരിക്കെ തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തുന്ന വിധത്തിൽ കിടക്കുന്ന മരം നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
സമീപത്തുതന്നെയുളള കുളിക്കടവിലേക്ക് മറ്റൊരു മരത്തിന്റെ വലിയ ശിഖരം ഏതാനും ദിവസം മുന്പ് ഒടിഞ്ഞു വീണിരുന്നു. നിരവധി പേർ കുളിക്കാനെത്തുന്ന കടവാണിത്. ടാക്സി തൊഴിലാളികളുടെ ഷെഡിനോട് ചേർന്നാണ് മരം വീണത്.
പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പൊതുമരാമത്തിന്റെ ഉത്തരവാദിത്വത്തിൽപ്പെട്ട കാര്യമാണെന്നായിരുന്നു മറുപടി.
രണ്ട് മരങ്ങളും തോട്ടിൽനിന്നു നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. തോടിന് കുറുകെകിടക്കുന്ന മരത്തിൽത്തട്ടി ഒഴുകിവരുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്.