പിറവം: ഇടപ്പള്ളിച്ചിറയിൽ ഇനി ചന്ദന സുഗന്ധം വ്യാപിക്കും. പിറവം നഗരസഭയിലെ 14-ാം വാർഡ് പ്രദേശത്താണ് ഓരോ വീട്ടിലും ചന്ദനമരത്തിന്റെ തൈകൾ എത്തിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് 3000 ചന്ദനത്തൈകൾ വിതരണം ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനം വകുപ്പിൽ നിന്നുമാണ് തൈകൾ ലഭ്യമാക്കിയത്.
കുന്നുകളും മലകളുമൊക്കെ നിറഞ്ഞ പ്രദേശമാണ് പിറവത്തെ ഇടപ്പള്ളിച്ചിറ. സ്വകാര്യ വ്യക്തികൾക്കും പുരയിടങ്ങളിൽ ചന്ദന മരങ്ങൾ നട്ടു പിടിപ്പിക്കാനും പിന്നീട് വളർന്നു കഴിയുമ്പോൾ വെട്ടി വിൽക്കാനുമുള്ള അവകാശം പുതിയ നിയമ ഭേദഗതിയിലൂടെ ലഭ്യമായിട്ടുണ്ടന്ന് വാർഡ് കൗൺസിലർ അജേഷ് മനോഹർ പറഞ്ഞു.
ചന്ദനത്തൈകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. കൗൺസിലർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജോജിമോൻ ചാരുപിലാവിൽ, ബാബു പാറയിൽ, ജോബിൻ ജോസ്, ലീലാമ്മ ജോസഫ്, മിനി സാബു, ജേക്കബ് പോൾ, പീറ്റർ ജോൺ, ജോസ് പാറേക്കാട്ടിൽ, രാജു താഴത്തേൽ, പ്രസാദ് കലയത്താനം എന്നിവർ പ്രസംഗിച്ചു.
കുന്നുകളും മലകളുമൊക്കെ നിറഞ്ഞ പ്രദേശമാണ് പിറവത്തെ ഇടപ്പള്ളിച്ചിറ. സ്വകാര്യ വ്യക്തികൾക്കും പുരയിടങ്ങളിൽ ചന്ദന മരങ്ങൾ നട്ടു പിടിപ്പിക്കാനും പിന്നീട് വളർന്നു കഴിയുമ്പോൾ വെട്ടി വിൽക്കാനുമുള്ള അവകാശം പുതിയ നിയമ ഭേദഗതിയിലൂടെ ലഭ്യമായിട്ടുണ്ടന്ന് വാർഡ് കൗൺസിലർ അജേഷ് മനോഹർ പറഞ്ഞു.
ചന്ദനത്തൈകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. കൗൺസിലർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജോജിമോൻ ചാരുപിലാവിൽ, ബാബു പാറയിൽ, ജോബിൻ ജോസ്, ലീലാമ്മ ജോസഫ്, മിനി സാബു, ജേക്കബ് പോൾ, പീറ്റർ ജോൺ, ജോസ് പാറേക്കാട്ടിൽ, രാജു താഴത്തേൽ, പ്രസാദ് കലയത്താനം എന്നിവർ പ്രസംഗിച്ചു.