ആലുവ: നീന്തൽ പരിശീലന ക്ലബിന്റെ 14ാമത് വാർഷികാഘോഷത്തോനുബന്ധിച്ച് പെരിയാറിൽ മെഗാ നീന്തൽ നടത്തി 140 നീന്തൽ വിദ്യാർഥികൾ. നീന്തൽ പരിശീലകൻ സജി വാളശേരിയുടെ നേതൃത്വത്തിലാണ് നാടിനെ ആവേശത്തിലാക്കി ആറു വയസുകാരൻ മുതൽ 53 വയസുകാരൻ വരെ പങ്കെടുത്ത മെഗാ നീന്തൽ നടന്നത്.
അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. 780 മീറ്റർ പുഴ നീന്തിയെത്തിയ 140 പേരെയും അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീന, ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, ജില്ലാ ആശുപത്രിയിലെ ഡോ. ജോത്സന നായർ എന്നിവർ ചേർന്ന് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന സമ്മേളനം നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ആലുവ മണപ്പുറം മണ്ഡപം കടവിൽ നിന്നാരംഭിച്ച് മണപ്പുറം ദേശം കടവിൽ നീന്തികയറിയവരിൽ ആറുവയസുള്ള യഷിൻ വിജയ്കൃഷ്ണ മുതൽ 53 വയസുകാരൻ കിഴക്കമ്പലം ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപകൻ സോയി വരെ ഉണ്ടായിരുന്നു. 22 കുട്ടികൾ 11 വയസിൽ താഴെയുള്ളവരായിരുന്നു.
ഇത്തവണ വേനൽക്കാല നീന്തൽ പരിശീലനത്തിന് എത്തിയത് 1,620 പേരാണ്. വളരെ ദൂരത്തു നിന്നു പോലും പലരും കുടുംബമായാണ് നീന്തൽ പരിശീലനത്തിന് എത്തിയിരുന്നത്. 14 വർഷം കൊണ്ട് 8,000 ഓളം പേരെ നീന്തൽ പരിശീലിപ്പിച്ചതിൽ 1,800 പേർ ആലുവ പെരിയാർ നീന്തി കടന്നതായും, അതിൽ 10 പേർ ശാരീരിക പരിമിതി ഉള്ളവരായിരുന്നെന്നും സജി വാളശേരി പറഞ്ഞു.
അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. 780 മീറ്റർ പുഴ നീന്തിയെത്തിയ 140 പേരെയും അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീന, ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ, ജില്ലാ ആശുപത്രിയിലെ ഡോ. ജോത്സന നായർ എന്നിവർ ചേർന്ന് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന സമ്മേളനം നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ആലുവ മണപ്പുറം മണ്ഡപം കടവിൽ നിന്നാരംഭിച്ച് മണപ്പുറം ദേശം കടവിൽ നീന്തികയറിയവരിൽ ആറുവയസുള്ള യഷിൻ വിജയ്കൃഷ്ണ മുതൽ 53 വയസുകാരൻ കിഴക്കമ്പലം ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപകൻ സോയി വരെ ഉണ്ടായിരുന്നു. 22 കുട്ടികൾ 11 വയസിൽ താഴെയുള്ളവരായിരുന്നു.
ഇത്തവണ വേനൽക്കാല നീന്തൽ പരിശീലനത്തിന് എത്തിയത് 1,620 പേരാണ്. വളരെ ദൂരത്തു നിന്നു പോലും പലരും കുടുംബമായാണ് നീന്തൽ പരിശീലനത്തിന് എത്തിയിരുന്നത്. 14 വർഷം കൊണ്ട് 8,000 ഓളം പേരെ നീന്തൽ പരിശീലിപ്പിച്ചതിൽ 1,800 പേർ ആലുവ പെരിയാർ നീന്തി കടന്നതായും, അതിൽ 10 പേർ ശാരീരിക പരിമിതി ഉള്ളവരായിരുന്നെന്നും സജി വാളശേരി പറഞ്ഞു.