തൃശൂർ: നഗരമധ്യത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി. ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ രാവിലെ പതിനൊന്നരയോടെ തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ വോൾഗ ബാറിനു മുന്പിലാണു സംഭവം. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കോർപറേഷൻ ഓഫീസ് പരിസരത്തുനിന്ന് പിടികൂടി. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശി കാളിമുത്തു(60)വിനാണു കുത്തേറ്റത്. കോലാർ സ്വദേശി കാസിം ബയ്ക്കിനെ ഈസ്റ്റ് പോലീസ് പിടികൂടി. ബാറിനുമുന്പിലെ കരിക്കു കടയിലെ കത്തിയുപയോഗിച്ചാണു മുത്തുവിനെ വെട്ടിയത്. കഴുത്തിലും തലയ്ക്ക് പിന്നിലും വെട്ടേറ്റു. ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
പഴയ പേപ്പറുകളും പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച് വിൽക്കുന്ന ജോലിയാണ് കാളിമുത്തുവിന്. വോൾഗാ ബാറിനു മുന്പിൽനിന്നും കോർപറേഷൻ ഓഫീസ് വരെ ഓടിയ പ്രതിയെ കാളി മുത്തുവിന്റെ മകനും കോർപറേഷൻ ഓഫീസിനുമുന്പിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ട്രാഫിക് പോലീസും ചേർന്നാണു പിടികൂടിയത്.
കാളിമുത്തവും പ്രതിയും പരിചയമില്ലെന്നും ആക്രമണ കാരണം വ്യക്തമല്ലെന്നും പോലീസ് പറയുന്നു. കാളി മുത്തുവിന്റെ പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തമിഴ്നാട് സ്വദേശി കാളിമുത്തു(60)വിനാണു കുത്തേറ്റത്. കോലാർ സ്വദേശി കാസിം ബയ്ക്കിനെ ഈസ്റ്റ് പോലീസ് പിടികൂടി. ബാറിനുമുന്പിലെ കരിക്കു കടയിലെ കത്തിയുപയോഗിച്ചാണു മുത്തുവിനെ വെട്ടിയത്. കഴുത്തിലും തലയ്ക്ക് പിന്നിലും വെട്ടേറ്റു. ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
പഴയ പേപ്പറുകളും പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച് വിൽക്കുന്ന ജോലിയാണ് കാളിമുത്തുവിന്. വോൾഗാ ബാറിനു മുന്പിൽനിന്നും കോർപറേഷൻ ഓഫീസ് വരെ ഓടിയ പ്രതിയെ കാളി മുത്തുവിന്റെ മകനും കോർപറേഷൻ ഓഫീസിനുമുന്പിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ട്രാഫിക് പോലീസും ചേർന്നാണു പിടികൂടിയത്.
കാളിമുത്തവും പ്രതിയും പരിചയമില്ലെന്നും ആക്രമണ കാരണം വ്യക്തമല്ലെന്നും പോലീസ് പറയുന്നു. കാളി മുത്തുവിന്റെ പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.