കളമശേരി: മാലിന്യനിർമാർജനത്തിന്റെ ഭാഗമായി വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിച്ചും നിരന്തര പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയും നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പി. രാജീവ്. കളമശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വത്തിനൊപ്പം കളമശേരി പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞം നടക്കുന്നത്. ഇന്നു നാളെയുമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിലെ വിവിധ മേഖലകൾ വൃത്തിയാക്കുകയും വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയും ചെയ്യും. ബിപിസിഎല്ലിന്റെ അംഗീകാരം ലഭിച്ചാൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് നിർമാണത്തിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കളമശേരി നഗരസഭയിലെ തിരുനിലത്ത് ലൈനിലെ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ചാണ് ജനകീയ കാമ്പയിന് മന്ത്രി തുടക്കം കുറിച്ചത്. തുടർന്ന് പുതുശേരി മല, ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് വാർഡ് 13, ആലങ്ങാട് പഞ്ചായത്ത് നീറിക്കോട്, കരുമാലൂർ പഞ്ചായത്ത് വാർഡ് 17, കുന്നുകര പഞ്ചായത്ത് വാർഡ് 10 എന്നിവിടങ്ങളിൽ മന്ത്രി നേരിട്ട് എത്തി ആക്രിസാധനങ്ങൾ ശേഖരിക്കുകയും വീടുകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
ഇന്ന് പൊതു സ്ഥലങ്ങളിലും വഴിയോരങ്ങളിലുമുള്ള മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കുന്ന പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30 ന് കളമശേരി ചാക്കോളാസ് ജംഗ്ഷനിൽ മന്ത്രി പി.രാജീവ് നിർവഹിക്കും. ഹൈബി ഈഡൻ എംപി, നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, ഡിപിസി അംഗം ജമാൽ മണക്കാടൻ തുടങ്ങിയവർ പങ്കെടുക്കും. കുന്നുകരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും.
വിപുലമായ ജനകീയ പങ്കാളിത്തത്തോടെ എല്ലാ വാർഡ് തലത്തിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കും. വൃത്തിയാക്കി വീണ്ടെടുത്ത സ്ഥലങ്ങളിൽ തിങ്കളാഴ്ച്ച വൃക്ഷത്തൈകൾ നട്ടും ചെടികൾ വച്ചുപിടിപ്പിച്ചും പരിസരം മോടി പിടിപ്പിക്കും.
മണ്ഡലത്തിലെ ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞം നടക്കുന്നത്. ഇന്നു നാളെയുമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിലെ വിവിധ മേഖലകൾ വൃത്തിയാക്കുകയും വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയും ചെയ്യും. ബിപിസിഎല്ലിന്റെ അംഗീകാരം ലഭിച്ചാൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് നിർമാണത്തിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കളമശേരി നഗരസഭയിലെ തിരുനിലത്ത് ലൈനിലെ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ചാണ് ജനകീയ കാമ്പയിന് മന്ത്രി തുടക്കം കുറിച്ചത്. തുടർന്ന് പുതുശേരി മല, ഏലൂർ, കടുങ്ങല്ലൂർ പഞ്ചായത്ത് വാർഡ് 13, ആലങ്ങാട് പഞ്ചായത്ത് നീറിക്കോട്, കരുമാലൂർ പഞ്ചായത്ത് വാർഡ് 17, കുന്നുകര പഞ്ചായത്ത് വാർഡ് 10 എന്നിവിടങ്ങളിൽ മന്ത്രി നേരിട്ട് എത്തി ആക്രിസാധനങ്ങൾ ശേഖരിക്കുകയും വീടുകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
ഇന്ന് പൊതു സ്ഥലങ്ങളിലും വഴിയോരങ്ങളിലുമുള്ള മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കുന്ന പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30 ന് കളമശേരി ചാക്കോളാസ് ജംഗ്ഷനിൽ മന്ത്രി പി.രാജീവ് നിർവഹിക്കും. ഹൈബി ഈഡൻ എംപി, നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, ഡിപിസി അംഗം ജമാൽ മണക്കാടൻ തുടങ്ങിയവർ പങ്കെടുക്കും. കുന്നുകരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും.
വിപുലമായ ജനകീയ പങ്കാളിത്തത്തോടെ എല്ലാ വാർഡ് തലത്തിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കും. വൃത്തിയാക്കി വീണ്ടെടുത്ത സ്ഥലങ്ങളിൽ തിങ്കളാഴ്ച്ച വൃക്ഷത്തൈകൾ നട്ടും ചെടികൾ വച്ചുപിടിപ്പിച്ചും പരിസരം മോടി പിടിപ്പിക്കും.