ആലുവ: നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുതൽ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ വരെ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിക്കുന്നതായി പരാതി. ഇതര സംസ്ഥാന വനിതകളും കൂട്ടാളികളും തമ്മിൽ കഴിഞ്ഞ ദിവസം രാവിലെ നടന്ന കൂട്ട അടിയാണ് ഏറ്റവും പുതിയ സംഭവം.
റെയിൽവേ സ്റ്റേഷൻ സ്ക്വയർ മേഖലയിൽ ലോട്ടറി വില്പനശാലകൾ കൂണുകൾ പോലെ മുളച്ചു പൊങ്ങിയതോടെ ഇതിനെ ചുറ്റിപ്പറ്റിയാണ് സംഘങ്ങൾ തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം ചായക്കട അടച്ചു തകർത്ത കായനാട്ട് ഷോപ്പിംഗ് കോപ്ലക്സിന് മുന്നിലും കൂട്ടമായി ഇതര സംസ്ഥാന തൊഴിലാളികൾ എത്തുന്നുണ്ട്.
ലോട്ടറി എടുക്കാൻ വരുന്നവർ മത്സര ഫലം അറിയുന്നത് വരെ ഇവിടെയാണ് തങ്ങുന്നത്. ഇതുമൂലം ട്രെയിനിലെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് ഇതിലേ നടന്നു പോകാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ഇതരസംസ്ഥാനക്കാരുടെ സംഘം ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇവരിൽനിന്ന് രക്ഷപ്പെടാൻ സ്ത്രീകൾ റോഡിലൂടെ ഓടിയപ്പോൾ ഇടനിലക്കാർ പിന്നാലെ എത്തി അടിക്കുകയായിരുന്നു.
പണമിടപാട് സംബന്ധിച്ച് ഇവർക്കിടയിൽ തർക്കം നടക്കുന്നതും അടിപിടി ഉണ്ടാകുന്നതും സ്ഥിരമാണ്. കഞ്ചാവ് വിൽപ്പനയും നടക്കുന്നതായി ആരോപണമുണ്ട്. ജനകീയാരോഗ്യത്തിന് വെല്ലുവിളിയായിരിക്കുകയാണ് ഇവിടുത്തെ പാതയോരങ്ങൾ. പലയിടത്തും മുറുക്കിത്തുപ്പി ഇട്ടിരിക്കുന്നതിനാൽ വെറുപ്പോടുകൂടി മാത്രമേ നടന്നു പോകാനാകൂ. നടപ്പാത ചില്ലറ ലോട്ടറി വില്പനക്കാർ കൈയേറിയിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ തെരു വിലൂടെ നടക്കാൻ പോലുമാ കാത്ത സ്ഥിതിയാണ്.
ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗും ഇതോടൊപ്പമുണ്ട്. എതിർവശത്തെ പാതയോരം ഓട്ടോറിക്ഷകളും ടാക്സിക്കാറുകളും കൈയടക്കിയിരിക്കുകയാണ്. ആലുവ നഗരസഭയും പോലീസും അടിയന്തിരമായി ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷൻ സ്ക്വയർ മേഖലയിൽ ലോട്ടറി വില്പനശാലകൾ കൂണുകൾ പോലെ മുളച്ചു പൊങ്ങിയതോടെ ഇതിനെ ചുറ്റിപ്പറ്റിയാണ് സംഘങ്ങൾ തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം ചായക്കട അടച്ചു തകർത്ത കായനാട്ട് ഷോപ്പിംഗ് കോപ്ലക്സിന് മുന്നിലും കൂട്ടമായി ഇതര സംസ്ഥാന തൊഴിലാളികൾ എത്തുന്നുണ്ട്.
ലോട്ടറി എടുക്കാൻ വരുന്നവർ മത്സര ഫലം അറിയുന്നത് വരെ ഇവിടെയാണ് തങ്ങുന്നത്. ഇതുമൂലം ട്രെയിനിലെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് ഇതിലേ നടന്നു പോകാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ഇതരസംസ്ഥാനക്കാരുടെ സംഘം ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇവരിൽനിന്ന് രക്ഷപ്പെടാൻ സ്ത്രീകൾ റോഡിലൂടെ ഓടിയപ്പോൾ ഇടനിലക്കാർ പിന്നാലെ എത്തി അടിക്കുകയായിരുന്നു.
പണമിടപാട് സംബന്ധിച്ച് ഇവർക്കിടയിൽ തർക്കം നടക്കുന്നതും അടിപിടി ഉണ്ടാകുന്നതും സ്ഥിരമാണ്. കഞ്ചാവ് വിൽപ്പനയും നടക്കുന്നതായി ആരോപണമുണ്ട്. ജനകീയാരോഗ്യത്തിന് വെല്ലുവിളിയായിരിക്കുകയാണ് ഇവിടുത്തെ പാതയോരങ്ങൾ. പലയിടത്തും മുറുക്കിത്തുപ്പി ഇട്ടിരിക്കുന്നതിനാൽ വെറുപ്പോടുകൂടി മാത്രമേ നടന്നു പോകാനാകൂ. നടപ്പാത ചില്ലറ ലോട്ടറി വില്പനക്കാർ കൈയേറിയിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ തെരു വിലൂടെ നടക്കാൻ പോലുമാ കാത്ത സ്ഥിതിയാണ്.
ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗും ഇതോടൊപ്പമുണ്ട്. എതിർവശത്തെ പാതയോരം ഓട്ടോറിക്ഷകളും ടാക്സിക്കാറുകളും കൈയടക്കിയിരിക്കുകയാണ്. ആലുവ നഗരസഭയും പോലീസും അടിയന്തിരമായി ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.