ചേറ്റുവ: കടപ്പുറം പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളെ ബന്ധിപ്പിക്കുന്ന സുബ്രഹ്മണ്യൻ കടവ്, ചേറ്റുവ പാടം പ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുന്നതിനായി നിർമിക്കുന്ന ബണ്ടിന്റെ പണികൾ പാതിവഴിയിൽ.
കരാർ കൊടുത്തിട്ട് മൂന്നുവർഷമായിട്ടും പണി ഒച്ചിന്റെ വേഗതയിൽ ഇഴഞ്ഞു നീങ്ങുകയാണ്. മഴക്കാലം വരുന്നതിനുമുന്പ് ഇതിനൊരു ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വേനലിൽ കുടിവെള്ളമില്ലാതെയും മഴ പെയ്താൽ വെള്ളം ഒഴിയാതെയും നിൽക്കുന്ന പ്രദേശമാണിത്. ശുദ്ധജലം പലപ്പോഴും പണം നൽകിയാണ് വാങ്ങുന്നത്.
കരാർ കൊടുത്തിട്ട് മൂന്നുവർഷമായിട്ടും പണി ഒച്ചിന്റെ വേഗതയിൽ ഇഴഞ്ഞു നീങ്ങുകയാണ്. മഴക്കാലം വരുന്നതിനുമുന്പ് ഇതിനൊരു ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വേനലിൽ കുടിവെള്ളമില്ലാതെയും മഴ പെയ്താൽ വെള്ളം ഒഴിയാതെയും നിൽക്കുന്ന പ്രദേശമാണിത്. ശുദ്ധജലം പലപ്പോഴും പണം നൽകിയാണ് വാങ്ങുന്നത്.