ഗുരുവായൂര്‍: ദേവസ്വവും ഓഡിറ്റ് വിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് ഇരു വിഭാഗവും പരസ്പരം യോജിച്ചു പ്രവർത്തിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകറിന്റെ സാനിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് തീരുമാനം. ഓഡിറ്റിംഗ് മൂന്നുമാസം കൂടുന്പോള്‍ ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്താനും തീരുമാനിച്ചു.
അഞ്ചു വര്‍ഷത്തെ ചെലവിനത്തിലേയ്ക്ക് ഓഡിറ്റിംഗ് വിഭാഗം 11 കോടി രൂപ ദേവസ്വത്തോട് ആവശ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കും. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ് കുമാർ, ലോക്കൽ ഓഡിറ്റ് ഡയറക്ടര്‍ പി. മിനിമോള്‍ തുടങ്ങിയവരും ചര്‍ച്ചയിൽ പങ്കെടുത്തു.
അഞ്ചു വര്‍ഷത്തെ ചെലവിനത്തിലേയ്ക്ക് ഓഡിറ്റിംഗ് വിഭാഗം 11 കോടി രൂപ ദേവസ്വത്തോട് ആവശ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കും. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ് കുമാർ, ലോക്കൽ ഓഡിറ്റ് ഡയറക്ടര്‍ പി. മിനിമോള്‍ തുടങ്ങിയവരും ചര്‍ച്ചയിൽ പങ്കെടുത്തു.