പുന്നംപറന്പ്: വാഴാനി കനാലിൽ കക്കൂസ് മാലിന്യം തള്ളി. തെക്കുംകര പഞ്ചായത്തിലെ ചിറമുക്ക് വാഴാനി കനാലിലാണു മാലിന്യം ചാക്കിലാക്കി തള്ളിയത്.
പ്രദേശത്ത് മാലിന്യ നിക്ഷേപം തുടർക്കഥയായി. മേഖലയിൽ കഴിഞ്ഞ ദിവസം അർധ രാത്രിയിലാണു കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ കനാലിലേക്കു തള്ളിയ നിലയിൽ കണ്ടെത്തിയത്. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെന്പർ കെ. രാമചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. പ്രദേശത്തു നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. മാലിന്യ നിക്ഷേപകരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രദേശത്ത് മാലിന്യ നിക്ഷേപം തുടർക്കഥയായി. മേഖലയിൽ കഴിഞ്ഞ ദിവസം അർധ രാത്രിയിലാണു കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ കനാലിലേക്കു തള്ളിയ നിലയിൽ കണ്ടെത്തിയത്. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെന്പർ കെ. രാമചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. പ്രദേശത്തു നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. മാലിന്യ നിക്ഷേപകരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.