ഗുരുവായൂർ: കരടു മാസ്റ്റർ പ്ലാനിന്റെ പേരിൽ നഗരസഭയ്ക്കെതിരെ ഒരു കൂട്ടർ ദുഷ് പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് അവർക്ക് ആശങ്കയുണ്ടാക്കുന്ന പ്രവർത്തനങ്ങളാണു ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്. ജനവിരുദ്ധമായ ഒരു കാര്യവും നഗരസഭ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടില്ല. മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിനുതന്നെ മാതൃകയായ പദ്ധതികൾ നടപ്പിലാക്കുകയും വികസന ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ബഹുദൂരം മുന്നിലെത്തുകയും ചെയ്ത നഗരസഭയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണു ചില കേന്ദ്രങ്ങൾ വ്യാജ പ്രചാരണം നടത്തുന്നത്. 50 വർഷം മുന്നിൽകണ്ട് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു മാസ്റ്റർ പ്ലാനിന്റെ കരട് തയാറാക്കിയിട്ടുള്ളത്. ജനങ്ങളുടെ പരാതികൾ സ്വീകരിച്ച് അതിൽ ചർച്ചകൾ നടത്തിയ ശേഷം ജനങ്ങൾക്ക് സ്വീകര്യമായ രീതിയിൽ കൗണ്‍സിൽ ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുക്കുക. വ്യാജ പ്രചാരണം പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയണമെന്നും ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈസ് ചെയർമാൻ എം.പി. അനീഷ്മ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.എം. ഷെഫീർ, എ.എസ്. മനോജ്, ഷൈലജ സുധൻ, ബിന്ദു അജിത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നഗരസഭ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് അവർക്ക് ആശങ്കയുണ്ടാക്കുന്ന പ്രവർത്തനങ്ങളാണു ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്. ജനവിരുദ്ധമായ ഒരു കാര്യവും നഗരസഭ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടില്ല. മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിനുതന്നെ മാതൃകയായ പദ്ധതികൾ നടപ്പിലാക്കുകയും വികസന ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ബഹുദൂരം മുന്നിലെത്തുകയും ചെയ്ത നഗരസഭയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണു ചില കേന്ദ്രങ്ങൾ വ്യാജ പ്രചാരണം നടത്തുന്നത്. 50 വർഷം മുന്നിൽകണ്ട് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു മാസ്റ്റർ പ്ലാനിന്റെ കരട് തയാറാക്കിയിട്ടുള്ളത്. ജനങ്ങളുടെ പരാതികൾ സ്വീകരിച്ച് അതിൽ ചർച്ചകൾ നടത്തിയ ശേഷം ജനങ്ങൾക്ക് സ്വീകര്യമായ രീതിയിൽ കൗണ്‍സിൽ ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുക്കുക. വ്യാജ പ്രചാരണം പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയണമെന്നും ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈസ് ചെയർമാൻ എം.പി. അനീഷ്മ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.എം. ഷെഫീർ, എ.എസ്. മനോജ്, ഷൈലജ സുധൻ, ബിന്ദു അജിത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.