ഗുരുവായൂർ: അമൃത് പദ്ധതി രണ്ടിൽ നഗരസഭയ്ക്ക് അനുവദിച്ച സ്വീവറേജ് സെക്ടറിൽ ജല അഥോറിറ്റി കൊച്ചി റീജിയണൽ ഓഫീസ് തയാറാക്കിയ ഡിപിആർ ഭേദഗതികളോടെ അംഗീകരിക്കാൻ നഗരസഭ കൗണ്‍സിൽ യോഗം തീരുമാനിച്ചു.
ചക്കംകണ്ടത്തെ പ്ലാന്റ് വിപുലീകരിച്ച് ഇവിടെ മാലിന്യം എത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. അഴുക്കുചാൽ പദ്ധതിയിൽ കണക്ഷൻ കൊടുക്കാൻ കഴിയാത്ത ഇടങ്ങളിൽ നിന്ന് മാലിന്യം വാഹനങ്ങളിൽ ശേഖരിച്ച് ചക്കംകണ്ടത്തെ പ്ലാന്റിൽ ട്രീറ്റ് ചെയ്യുന്ന സംവിധാനവും ഇതോടൊപ്പം ചെയ്യുന്നുണ്ട്. എന്നാൽ, ചക്കം കണ്ടത്തേക്ക് കൂടുതൽ മാലിന്യം എത്തിക്കുന്നതിൽ ആ പ്രദേശത്തെ കൗണ്‍സിലർമാർ ആശങ്ക അറിയിച്ചു. മാലിന്യം ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് ശുദ്ധജലത്തിന് സമാനമായ ജലമാകുന്ന സംവിധാനമാണ് നടപ്പിലാക്കുകയെന്ന് ചെയർമാൻ പറഞ്ഞു.
വലിയ തോട്ടിലൂടെ ഒഴികിയെത്തുന്ന മാലിന്യം ചക്ക കണ്ടത്തേക്കെത്തുന്നതാണ് പ്രധാന പ്രശ്നം. വലിയ തോട്ടിലെ മാലിന്യം ഒഴുക്കു തടയുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു. റോഡ് പൊളിച്ച് പൈപ്പ് ഇടുന്നത് അനുവദിക്കാനാകില്ലെന്നും ചെയർമാൻ എം. കൃഷ്ണദാസ് കൗണ്‍സിലിനെ അറിയിച്ചു. ഇക്കാര്യങ്ങളിലൊക്കെ ഭേദഗതി വരുത്തിയശേഷമേ പദ്ധതി നടപ്പിലാക്കൂവെന്നും ചെയർമാൻ അറിയിച്ചു. 25.15 കോടിയാണ് അമൃത് രണ്ടിൽ സ്വീവറേജ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ പദ്ധതിക്ക് 21 കോടിയുടേയും പത്തുവർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾക്ക് 3.75 കോടിയും വകയിരുത്തിയാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്. 16 മാസമാണ് പൂർത്തീകരണത്തിനുള്ള സമയം.
കൗണ്സിയോഗത്തിൽ വൈസ് ചെയർമാൻ എം.പി. അനീഷ്മ, എ.എം. ഷെഫീർ, എ.എസ്. മനോജ്, നൗഫൽ, മുനീറ അഷ്റഫ്, പ്രഫ. പി.കെ. ശാന്തകുമാരി, ശോഭ ഹരിനാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചക്കംകണ്ടത്തെ പ്ലാന്റ് വിപുലീകരിച്ച് ഇവിടെ മാലിന്യം എത്തിച്ച് സംസ്കരിക്കുന്നതാണ് പദ്ധതി. അഴുക്കുചാൽ പദ്ധതിയിൽ കണക്ഷൻ കൊടുക്കാൻ കഴിയാത്ത ഇടങ്ങളിൽ നിന്ന് മാലിന്യം വാഹനങ്ങളിൽ ശേഖരിച്ച് ചക്കംകണ്ടത്തെ പ്ലാന്റിൽ ട്രീറ്റ് ചെയ്യുന്ന സംവിധാനവും ഇതോടൊപ്പം ചെയ്യുന്നുണ്ട്. എന്നാൽ, ചക്കം കണ്ടത്തേക്ക് കൂടുതൽ മാലിന്യം എത്തിക്കുന്നതിൽ ആ പ്രദേശത്തെ കൗണ്‍സിലർമാർ ആശങ്ക അറിയിച്ചു. മാലിന്യം ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് ശുദ്ധജലത്തിന് സമാനമായ ജലമാകുന്ന സംവിധാനമാണ് നടപ്പിലാക്കുകയെന്ന് ചെയർമാൻ പറഞ്ഞു.
വലിയ തോട്ടിലൂടെ ഒഴികിയെത്തുന്ന മാലിന്യം ചക്ക കണ്ടത്തേക്കെത്തുന്നതാണ് പ്രധാന പ്രശ്നം. വലിയ തോട്ടിലെ മാലിന്യം ഒഴുക്കു തടയുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു. റോഡ് പൊളിച്ച് പൈപ്പ് ഇടുന്നത് അനുവദിക്കാനാകില്ലെന്നും ചെയർമാൻ എം. കൃഷ്ണദാസ് കൗണ്‍സിലിനെ അറിയിച്ചു. ഇക്കാര്യങ്ങളിലൊക്കെ ഭേദഗതി വരുത്തിയശേഷമേ പദ്ധതി നടപ്പിലാക്കൂവെന്നും ചെയർമാൻ അറിയിച്ചു. 25.15 കോടിയാണ് അമൃത് രണ്ടിൽ സ്വീവറേജ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ പദ്ധതിക്ക് 21 കോടിയുടേയും പത്തുവർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾക്ക് 3.75 കോടിയും വകയിരുത്തിയാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്. 16 മാസമാണ് പൂർത്തീകരണത്തിനുള്ള സമയം.
കൗണ്സിയോഗത്തിൽ വൈസ് ചെയർമാൻ എം.പി. അനീഷ്മ, എ.എം. ഷെഫീർ, എ.എസ്. മനോജ്, നൗഫൽ, മുനീറ അഷ്റഫ്, പ്രഫ. പി.കെ. ശാന്തകുമാരി, ശോഭ ഹരിനാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.