തൃശൂർ: തൃശൂർ പൂരം അടക്കമുള്ള ഉത്സവാഘോഷങ്ങളിൽ പഞ്ചവാദ്യ പെരുമഴയാൽ ആസ്വാദകവൃന്ദത്തെ ആറാടിച്ച പഞ്ചവാദ്യപ്രമാണി അന്നമനട പരമേശ്വരമാരാർ വിടപറഞ്ഞിട്ടു നാലുവർഷം. അദ്ദേഹത്തിന്റെ മായാത്ത ഒാർമകൾക്കുമുന്പിൽ പ്രണാമമർപ്പിച്ചു സഹപ്രവർത്തകരും ആസ്വാദകരും ചേർന്നു 11ന് പാറമേക്കാവ് രോഹിണി ഒാഡിറ്റോറിയത്തിൽ "പഞ്ചമം 2023' പരമേശ്വരസ്മൃതി ഒരുക്കുന്നു. സോപാനസംഗീതം, അനുസ്മരണം, ആദരണം, പഞ്ചവാദ്യം എന്നിവയുണ്ടാകും. അന്നമനട പരമേശ്വരമാരാരുടെ പേരിലുള്ള വാദ്യകലാപുരസ്കാരം ഇടയ്ക്ക കലാകാരൻ പല്ലശന സുധാകരനും അന്നമനട സ്മൃതി കലാചാര്യ പുരസ്കാരം കൊന്പുവാദ്യ കലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർക്കും സമ്മാനിക്കും.
ഉച്ചതിരിഞ്ഞ് 2.50നു പരമേശ്വരമാരാരുടെ ഛായാചിത്രത്തിനു മുന്പിൽ മേളകലാനിധി കിഴക്കൂട്ട് അനിയൻ മാരാർ പുഷ്പാർച്ചന നടത്തി ദീപം തെളിയിക്കും. മൂന്നിന് കാവാലം വിനോദ് സോപാനസംഗീതം എവതരിപ്പിക്കും. പാലുശേരി കൃഷ്ണദാസ് ഇടയ്ക്കയിൽ താളമിടും. നാലിനു പരമേശ്വരസ്മൃതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. കരിയന്നൂർ നാരായണൻ നന്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും. കാലടി കൃഷ്ണയ്യർ പരിചായകം നിർവഹിക്കും. പത്മശ്രീ പെരുവനം കുട്ടൻമാരാർ വാദ്യകലാപുരസ്കാരം സമ്മാനിക്കും. കലാചാര്യ പുരസ്കാര സമർപ്പണം ഡോ. എം.വി. നാരായണൻ നിർവഹിക്കും. പ്രശസ്തിപത്രം പത്മശ്രീ സുന്ദർ മേനോൻ കൈമാറും. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പൊന്നാടയണിയിക്കും. വൈകീട്ട് ആറിനു പാറമേക്കാവ് ക്ഷേത്രം നടപ്പുരയിൽ നടക്കുന്ന പഞ്ചവാദ്യത്തിനു കൊടുന്തിരപ്പിള്ളി മനോജ് നേതൃത്വം വഹിക്കും.
ഉച്ചതിരിഞ്ഞ് 2.50നു പരമേശ്വരമാരാരുടെ ഛായാചിത്രത്തിനു മുന്പിൽ മേളകലാനിധി കിഴക്കൂട്ട് അനിയൻ മാരാർ പുഷ്പാർച്ചന നടത്തി ദീപം തെളിയിക്കും. മൂന്നിന് കാവാലം വിനോദ് സോപാനസംഗീതം എവതരിപ്പിക്കും. പാലുശേരി കൃഷ്ണദാസ് ഇടയ്ക്കയിൽ താളമിടും. നാലിനു പരമേശ്വരസ്മൃതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. കരിയന്നൂർ നാരായണൻ നന്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും. കാലടി കൃഷ്ണയ്യർ പരിചായകം നിർവഹിക്കും. പത്മശ്രീ പെരുവനം കുട്ടൻമാരാർ വാദ്യകലാപുരസ്കാരം സമ്മാനിക്കും. കലാചാര്യ പുരസ്കാര സമർപ്പണം ഡോ. എം.വി. നാരായണൻ നിർവഹിക്കും. പ്രശസ്തിപത്രം പത്മശ്രീ സുന്ദർ മേനോൻ കൈമാറും. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പൊന്നാടയണിയിക്കും. വൈകീട്ട് ആറിനു പാറമേക്കാവ് ക്ഷേത്രം നടപ്പുരയിൽ നടക്കുന്ന പഞ്ചവാദ്യത്തിനു കൊടുന്തിരപ്പിള്ളി മനോജ് നേതൃത്വം വഹിക്കും.