ആലുവ: വിരമിക്കാൻ 24 മണിക്കൂറുകൾ ബാക്കി നിൽക്കെ ആലുവ താലൂക്ക് റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ സി.എ. റാഷ് മോന് അപ്രതീക്ഷിത ഉദ്യോഗക്കയറ്റം. ഒരു വർഷം മുമ്പേ കിട്ടേണ്ട ഉദ്യോഗക്കയറ്റം 364 ദിവസം വൈകിയെങ്കിലും എത്തിയ സന്തോഷത്തിലാണ് പുതിയ സ്പെഷൽ തഹസിൽദാർ.
ഇന്നലെ രാവിലെ അങ്കമാലി സിവിൽ സ്റ്റേഷനിലുള്ള ഓഫീസിലെത്തി പൊതുമരാമത്ത് ലാൻഡ് അക്വിസിഷൻ എറണാകുളം യൂണിറ്റിലെ സ്പെഷൽ തഹസിൽദാറായി റാഷ്മോൻ ചുമതലയേറ്റു. പുതിയ കസേരയിൽ ഒരു ദിവസം ചെലവിട്ട ശേഷം യാത്രയയപ്പ് സമ്മേളനത്തിനായി ആലുവയിലേക്ക് തിരികെയെത്തി. കഴിഞ്ഞ ദിവസം സഹപ്രവർത്തകർക്ക് കൂട്ടമശേരിയിലെ ഓഡിറ്റോറിയത്തിൽ വലിയ വിരുന്നും സംഘടിപ്പിച്ചിരുന്നു.
മേയ് 31 നാണ് സംസ്ഥാനത്ത് വിരമിക്കുന്ന പതിനായിരത്തോളം സർക്കാർ ജീവനക്കാരിലൊരായി റാഷ് മോനും ഉദ്യോഗത്തിൽനിന്ന് വിരമിച്ചത്. 30 നു രാത്രി എട്ടോടെയാണ് തഹസിൽദാരായി ഉദ്യോഗകയറ്റം ലഭിച്ചതായി അറിയിപ്പ് ലഭിച്ചത്.
ഇന്നലെ രാവിലെ അങ്കമാലി സിവിൽ സ്റ്റേഷനിലുള്ള ഓഫീസിലെത്തി പൊതുമരാമത്ത് ലാൻഡ് അക്വിസിഷൻ എറണാകുളം യൂണിറ്റിലെ സ്പെഷൽ തഹസിൽദാറായി റാഷ്മോൻ ചുമതലയേറ്റു. പുതിയ കസേരയിൽ ഒരു ദിവസം ചെലവിട്ട ശേഷം യാത്രയയപ്പ് സമ്മേളനത്തിനായി ആലുവയിലേക്ക് തിരികെയെത്തി. കഴിഞ്ഞ ദിവസം സഹപ്രവർത്തകർക്ക് കൂട്ടമശേരിയിലെ ഓഡിറ്റോറിയത്തിൽ വലിയ വിരുന്നും സംഘടിപ്പിച്ചിരുന്നു.
മേയ് 31 നാണ് സംസ്ഥാനത്ത് വിരമിക്കുന്ന പതിനായിരത്തോളം സർക്കാർ ജീവനക്കാരിലൊരായി റാഷ് മോനും ഉദ്യോഗത്തിൽനിന്ന് വിരമിച്ചത്. 30 നു രാത്രി എട്ടോടെയാണ് തഹസിൽദാരായി ഉദ്യോഗകയറ്റം ലഭിച്ചതായി അറിയിപ്പ് ലഭിച്ചത്.