തൃശൂർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖാന്തിരം നിയമിക്കപ്പെട്ട് 41 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുകയെന്ന അപൂർവ നേട്ടം കൈവരിച്ച് തൃശൂർ എജീസ് ഓഫീസിലെ സീനിയർ അക്കൗണ്ട്സ് ഓഫീസർ ജോയ് പാലയൂർ. 1982 ജൂലായ് 12ന് പത്തൊന്പതാമത്തെ വയസിൽ ക്ലാർക്ക് / ടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭി ച്ചത്.
അക്കൗണ്ടന്റ്, സീനിയർ അക്കൗണ്ടന്റ്, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ സേവനത്തിനുശേഷം കേന്ദ്ര സർവീസിലെ ഗ്രൂപ്പ് എ തസ്ഥികയിൽ ഉൾപ്പെട്ട സീനിയർ അക്കൗണ്ട്സ് ഓഫീസറായാണ് ഇന്ന് വിരമിക്കുന്നത്. കേരള ഏജീസ് ഓഫീസിന്റെ തിരുവനന്തപുരം മെയിൻ ഓഫീസിലും കോട്ടയം, തൃശൂർ ശാഖകളിലും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഡിവിഷണൽ അക്കൗണ്ടന്റായി ലക്ഷദ്വീപ് പിഡബ്ല്യുഡി അമിനി ഡിവിഷനിലും സേവനം അനുഷ്ഠിച്ചു.
2022-23 ൽ ഏജീസ് ഓഫീസിലെ വെൽഫയർ ഓഫീസറായും തിരുവനന്തപുരം മേഖല സെൻട്രൽ ഗവ. എപ്ലോയീസ് വെൽഫയർ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു.
ഗുരുവായൂർ താമരയൂർ സ്വദേശിയാണ്. മമ്മിയൂർ എൽഎഫ്സിജിഎച്ച്എസിലെ അധ്യാപിക ലിസിയാണു ഭാര്യ. മക്കൾ: സെറിൻ മേരി, ഡോ. ശീതൾ ജോയ്.
അക്കൗണ്ടന്റ്, സീനിയർ അക്കൗണ്ടന്റ്, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ സേവനത്തിനുശേഷം കേന്ദ്ര സർവീസിലെ ഗ്രൂപ്പ് എ തസ്ഥികയിൽ ഉൾപ്പെട്ട സീനിയർ അക്കൗണ്ട്സ് ഓഫീസറായാണ് ഇന്ന് വിരമിക്കുന്നത്. കേരള ഏജീസ് ഓഫീസിന്റെ തിരുവനന്തപുരം മെയിൻ ഓഫീസിലും കോട്ടയം, തൃശൂർ ശാഖകളിലും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഡിവിഷണൽ അക്കൗണ്ടന്റായി ലക്ഷദ്വീപ് പിഡബ്ല്യുഡി അമിനി ഡിവിഷനിലും സേവനം അനുഷ്ഠിച്ചു.
2022-23 ൽ ഏജീസ് ഓഫീസിലെ വെൽഫയർ ഓഫീസറായും തിരുവനന്തപുരം മേഖല സെൻട്രൽ ഗവ. എപ്ലോയീസ് വെൽഫയർ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു.
ഗുരുവായൂർ താമരയൂർ സ്വദേശിയാണ്. മമ്മിയൂർ എൽഎഫ്സിജിഎച്ച്എസിലെ അധ്യാപിക ലിസിയാണു ഭാര്യ. മക്കൾ: സെറിൻ മേരി, ഡോ. ശീതൾ ജോയ്.