കൊച്ചി: നഗരത്തിലെ സെപ്റ്റേജ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും അനധികൃതമായി സെപ്റ്റേജ് മാലിന്യം ശേഖരിച്ച് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളുന്നത് തടയുന്നതിനും വേണ്ടിയുള്ള ഓണ്‍ലൈന്‍ സംവിധാനം കൊച്ചി നഗരസഭ ആരംഭിച്ചു.
മാലിന്യം നീക്കം ചെയ്യാനുള്ള സേവനം ആവശ്യമുള്ളവര്‍ക്ക് http://mykochi.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ആരംഭിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്കായി 9995433431 എന്ന നമ്പറില്‍ വിളിക്കാം. സെപ്റ്റേജ് മാലിന്യം ശേഖരിക്കുന്നതിന് ഉപഭോക്താവിന് സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്.
മാലിന്യ ശേഖരണം മുതല്‍ സംസ്കരണം വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും സോഫ്ട് വെയറിന്റെ സഹായത്തോടെ മോണിട്ടര്‍ ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്. കോര്‍പറേഷന്റെ ബ്രഹ്മപുരം, വില്ലിംഗ്ടണ്‍ ഐലൻഡ്, എളംകുളം എന്നീ പ്ലാന്റുകളിലായി പ്രതിദിനം 5060 ലോഡ് വരെ ഓരോ ദിവസവും മാലിന്യം സംസ്കരിക്കുന്നതിന് നിലവില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ലൈസന്‍സ് നല്‍കിയിരിക്കുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. നിയമപരമായ മാറ്റങ്ങള്‍ നരുത്തിയാണ് വാഹങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.
മാലിന്യം നീക്കം ചെയ്യാനുള്ള സേവനം ആവശ്യമുള്ളവര്‍ക്ക് http://mykochi.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ആരംഭിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്കായി 9995433431 എന്ന നമ്പറില്‍ വിളിക്കാം. സെപ്റ്റേജ് മാലിന്യം ശേഖരിക്കുന്നതിന് ഉപഭോക്താവിന് സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്.
മാലിന്യ ശേഖരണം മുതല്‍ സംസ്കരണം വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും സോഫ്ട് വെയറിന്റെ സഹായത്തോടെ മോണിട്ടര്‍ ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്. കോര്‍പറേഷന്റെ ബ്രഹ്മപുരം, വില്ലിംഗ്ടണ്‍ ഐലൻഡ്, എളംകുളം എന്നീ പ്ലാന്റുകളിലായി പ്രതിദിനം 5060 ലോഡ് വരെ ഓരോ ദിവസവും മാലിന്യം സംസ്കരിക്കുന്നതിന് നിലവില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ലൈസന്‍സ് നല്‍കിയിരിക്കുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. നിയമപരമായ മാറ്റങ്ങള്‍ നരുത്തിയാണ് വാഹങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.