കട്ടപ്പന: മാംസവില കൂട്ടണമെന്ന വ്യാപാരികളുടെ ആവശ്യം നഗര സഭ തള്ളി. 330ൽനിന്നു കിലോ വില 360 രൂപയാക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടത്. നഗരസഭയുടെ മാംസ സ്റ്റാൾ ലേലത്തിലെടുത്തിരിക്കുന്ന വ്യാപാരികളാണ് വില കൂട്ടണമെന്ന ആവശ്യവുമായി ഭരണസമിതിയെ സമീപിച്ചത്.
തൊഴിലാളികളുടെ കൂലി വർധനയും മറ്റു ചെലവുകളും വർധിച്ചതിനാൽ 30 രൂപ കൂട്ടി 360 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയം കൗൺസിൽ യോഗത്തിൽ പരിഗണനയ്ക്ക് വന്നെങ്കിലും വില കൂട്ടി നൽകേണ്ടന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നികുതി വർധിപ്പിക്കുകയോ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുകയോ ചെയ്യരുതെന്ന് കെ പിസി സി തീരുമാനമുണ്ടെന്ന് കൗൺസിലർ പ്രശാന്ത് രാജു വാദിച്ചു. മറ്റ് ഭരണകക്ഷി കൗൺസിലർമാരും ഇതിനോട് യോജിക്കുന്ന നിലപാടെടുത്തു.എൽ ഡി എഫും ബി ജെ പിയും വില കൂട്ടേണ്ടെന്ന തീരുമാനം കൗൺസിലിനെ അറിയിച്ചു.കട്ടപ്പന നഗരസഭയിലെ പ്രവർത്തനരഹിതമായ രണ്ടു പാറമടകളിൽ എഫ്എസ് ടി പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനവും കൗൺസിൽ അംഗീകരിച്ചില്ല. ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കരുതെന്ന് പ്രതിപക്ഷ കൗൺസിലർമാരും ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസറുടെ കത്ത് പ്രകാരം 16,19 വാർഡുകളിലാണ് പാറമടകൾ പ്രവർത്തിക്കുന്നത്. ഇവിടെ നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് കൗൺസിലർ പറയുന്നു. അതെ സമയം പ്ലാന്റ് സ്ഥാപിക്കാൻ അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിനെ കൗൺസിൽ ചുമതലപ്പെടുത്തി.
തൊഴിലാളികളുടെ കൂലി വർധനയും മറ്റു ചെലവുകളും വർധിച്ചതിനാൽ 30 രൂപ കൂട്ടി 360 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയം കൗൺസിൽ യോഗത്തിൽ പരിഗണനയ്ക്ക് വന്നെങ്കിലും വില കൂട്ടി നൽകേണ്ടന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നികുതി വർധിപ്പിക്കുകയോ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുകയോ ചെയ്യരുതെന്ന് കെ പിസി സി തീരുമാനമുണ്ടെന്ന് കൗൺസിലർ പ്രശാന്ത് രാജു വാദിച്ചു. മറ്റ് ഭരണകക്ഷി കൗൺസിലർമാരും ഇതിനോട് യോജിക്കുന്ന നിലപാടെടുത്തു.എൽ ഡി എഫും ബി ജെ പിയും വില കൂട്ടേണ്ടെന്ന തീരുമാനം കൗൺസിലിനെ അറിയിച്ചു.കട്ടപ്പന നഗരസഭയിലെ പ്രവർത്തനരഹിതമായ രണ്ടു പാറമടകളിൽ എഫ്എസ് ടി പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനവും കൗൺസിൽ അംഗീകരിച്ചില്ല. ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കരുതെന്ന് പ്രതിപക്ഷ കൗൺസിലർമാരും ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസറുടെ കത്ത് പ്രകാരം 16,19 വാർഡുകളിലാണ് പാറമടകൾ പ്രവർത്തിക്കുന്നത്. ഇവിടെ നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് കൗൺസിലർ പറയുന്നു. അതെ സമയം പ്ലാന്റ് സ്ഥാപിക്കാൻ അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിനെ കൗൺസിൽ ചുമതലപ്പെടുത്തി.