കൊച്ചി: സിഐടിയു നേതാവ് ആഡംബര കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് നേതാവായ പി.കെ. അനില്‍കുമാര്‍ 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍ കാര്‍ വാങ്ങിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വനിത സംരംഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഇയാൾക്കെതിരേ പരാതി നല്‍കിയിരുന്നു. കൊച്ചിയിലെ ഓയില്‍ കമ്പനിയില്‍ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതില്‍ പരാതിയിലും ഇയാൾ ഉള്‍പ്പെട്ടിരുന്നു. അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നാണ് പി.കെ. അനില്‍കുമാറിന്റെ വിശദീകരണം.
ഭാര്യയുടെ പേരില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. ആഡംബര കാറിന്റെ പേരില്‍ തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അനില്‍കുമാര്‍ ആരോപിച്ചു.
വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വനിത സംരംഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഇയാൾക്കെതിരേ പരാതി നല്‍കിയിരുന്നു. കൊച്ചിയിലെ ഓയില്‍ കമ്പനിയില്‍ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതില്‍ പരാതിയിലും ഇയാൾ ഉള്‍പ്പെട്ടിരുന്നു. അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നാണ് പി.കെ. അനില്‍കുമാറിന്റെ വിശദീകരണം.
ഭാര്യയുടെ പേരില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. ആഡംബര കാറിന്റെ പേരില്‍ തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അനില്‍കുമാര്‍ ആരോപിച്ചു.