പറവൂർ: സർക്കാർ ഏറ്റെടുത്ത കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ കോളജ് ഈ അധ്യയന വർഷം മുതൽ പ്രവർത്തനം തുടങ്ങും. കേസരി ബാലകൃഷ്ണപിള്ള ട്രസ്റ്റ് ചെയർമാൻ എസ്.പി. നായർ, എസ്. ശർമ എന്നിവർ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.കോളജിന്റെ പ്രവർത്തനം തുടങ്ങുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
ഒരു വർഷം മുമ്പ് കോളേജ് ഏറ്റെടുത്തതായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കുകയും നിർവഹണ ചുമതലക്കായി ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു. എന്നിട്ടും അധ്യയനം ആരംഭിക്കുന്നതിനാവശ്യമായ തുടർ നടപടികൾ ഉണ്ടായില്ല. ഇതേത്തുടർന്ന് ട്രസ്റ്റ് ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകിയിരുന്നു. പുതിയ കോഴ്സുകൾ അനുവദിക്കുകയും കോളജിന്റെ പ്രവർത്തനത്തിന് ആവശ്യമായ അധ്യാപകർ, മറ്റ് സ്റ്റാഫുകൾ എന്നിവരെ നിയമിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുന്നതോടെ വിദ്യാർഥി പ്രവേശനം തുടങ്ങാനാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ഒരു വർഷം മുമ്പ് കോളേജ് ഏറ്റെടുത്തതായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കുകയും നിർവഹണ ചുമതലക്കായി ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു. എന്നിട്ടും അധ്യയനം ആരംഭിക്കുന്നതിനാവശ്യമായ തുടർ നടപടികൾ ഉണ്ടായില്ല. ഇതേത്തുടർന്ന് ട്രസ്റ്റ് ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകിയിരുന്നു. പുതിയ കോഴ്സുകൾ അനുവദിക്കുകയും കോളജിന്റെ പ്രവർത്തനത്തിന് ആവശ്യമായ അധ്യാപകർ, മറ്റ് സ്റ്റാഫുകൾ എന്നിവരെ നിയമിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുന്നതോടെ വിദ്യാർഥി പ്രവേശനം തുടങ്ങാനാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.