തൃശൂർ: മാസ്റ്റർ പ്ലാൻ സംബന്ധിച്ച് പരാതികൾ ഡിവിഷൻ സഭകളിൽ രൂക്ഷമായതോടെ തണുപ്പിക്കാൻ ഭരണസമിതി രംഗത്തെത്തി. പൊതുജനങ്ങൾക്ക് മാസ്റ്റർപ്ലാൻ സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 16 വരെ നീട്ടിയതായി മേയർ എം.കെ. വർഗീസ് അറിയിച്ചു. കോർപറേഷന്റെ സമഗ്ര വികസനത്തിനായുള്ള ജിഐഎസ് അധിഷ്ഠിത കരട് മാസ്റ്റർപ്ലാൻ ഏപ്രിൽ 17ന് കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നുവെന്ന് മേയർ വ്യക്തമാക്കി. കരട് മാസ്റ്റർ പ്ലാൻ കോർപറേഷന്റെ ഒൗദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് 55 ഡിവിഷനുകളിലും ഡിവിഷൻ സഭകൾ ചേർന്ന് അതാത് പ്രദേശങ്ങളിൽ വരുന്ന മാറ്റങ്ങളെ സംബന്ധിച്ച വിശദമായ വിവരണം കഴിഞ്ഞ 20 മുതൽ നടന്നു വരികയാണ്.
ഇതോടൊപ്പം കരട് മാസ്റ്റർപ്ലാൻ പകർപ്പ് പ്രവൃത്തി സമയത്ത് പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി കോർപറേഷൻ ഓഫീസിലും ലഭ്യമാണ്. കരട് മാസ്റ്റർപ്ലാനിൽ താൽപര്യമുള്ള ഏതൊരാൾക്കും ഇതു സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 16 വരെ കോർപറേഷൻ സെക്രട്ടറിക്ക് രേഖാമൂലം എഴുതി നൽകാവുന്നതാണ്.
ഇതോടൊപ്പം കരട് മാസ്റ്റർപ്ലാൻ പകർപ്പ് പ്രവൃത്തി സമയത്ത് പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി കോർപറേഷൻ ഓഫീസിലും ലഭ്യമാണ്. കരട് മാസ്റ്റർപ്ലാനിൽ താൽപര്യമുള്ള ഏതൊരാൾക്കും ഇതു സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 16 വരെ കോർപറേഷൻ സെക്രട്ടറിക്ക് രേഖാമൂലം എഴുതി നൽകാവുന്നതാണ്.