മൂലമറ്റം: കോടതിയിലെ വാദമാണോ മണ്ണിലെ കൃഷിയാണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ രണ്ടും തനിക്കു പ്രിയമെന്നാകും അഡ്വ.ടോം മാത്യു തെക്കേടത്തിന്റെ മറുപടി. കാഞ്ഞാർ-വാഗമണ്‍ റോഡിൽ പുത്തേട് ഭാഗത്തു ഫലവൃക്ഷ കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് ഈ യുവ അഭിഭാഷകൻ.
അഞ്ചേക്കർ സ്ഥലത്തു റംബുട്ടാനും ഒരേക്കറിൽ മങ്കോസ്റ്റിനുമാണ് കൃഷി. റംബുട്ടാൻ തോട്ടത്തിൽ ഇടവിളയായി പൈനാപ്പിൾ കൃഷിയുമുണ്ട്.
തോട്ടം നയയ്ക്കാനായി ജലസേചന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ജൈവവളത്തിനു പുറമെ മണ്ണ് പരിശോധിച്ചു മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി ശാസ്ത്രീയമായ വളപ്രയോഗം നടത്തുന്പോൾ മണ്ണിൽ വിളയുന്നതു നൂറുമേനി.
ഫാം ടൂറിസ സാധ്യത പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തോട്ടത്തോടു ചേർന്നു റോഡരികിൽ വിവിധയിനം നാടൻ പഴങ്ങളുടെ വില്പനയ്ക്കായി ഔട്ട്ലെറ്റും ടോം ഒരുക്കിയിട്ടുണ്ട്.
വിഷരഹിത പഴങ്ങൾ
നാട്ടിൻപുറത്തെ വീടുകളിലെ തൊടികളിൽ വളർത്തുന്ന വിഷരഹിത നാടൻ പഴങ്ങൾക്കു പുറമെ അവക്കാഡോ, വിവിധയിനം ജൂസുകൾ, ഷെയ്ക്ക്, മറ്റു ശീതളപാനിയങ്ങൾ എന്നിവയെല്ലാം ഔട്ട്ലെറ്റിൽ ലഭ്യമാണ്. സീസണാകുന്പോൾ റംബുട്ടാനും മങ്കോസ്റ്റിനും ഔട്ട്ലെറ്റിലെത്തും. വാഗമണ്‍-തേക്കടി റോഡിലൂടെ കടന്നുപോകുന്ന വിനോദസഞ്ചാരികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ.
റംബുട്ടാനും മങ്കോസ്റ്റിനും ബംഗളൂരു അടക്കം വിവിധ മെട്രോ സിറ്റികളിലേക്കാണ് കയറ്റി അയയ്ക്കുന്നത്. ഇതിനു പുറമെ വ്യാപാരികൾ, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ എന്നിവരും വാങ്ങുന്നുണ്ട്.
റബറിനു പകരം
ഫലം
വാഗമണ്‍ റൂട്ടിൽ സഞ്ചരിക്കുന്ന ടൂറിസ്റ്റുകൾ തോട്ടം പുവിടുന്പോൾത്തന്നെ മുൻകൂറായി പഴങ്ങൾക്ക് ഓർഡർ നൽകും. ഓണ്‍ലൈൻ മാർക്കറ്റിംഗിനുള്ള പദ്ധതിയും തയാറാക്കി വരികയാണ്.
പരന്പരാഗത കൃഷികൾ നഷ്ടമായതോടെയാണ് ഫലവൃക്ഷ കൃഷിയിലേക്കു ടോം കളംമാറ്റിയത്. അറക്കുളം മൂന്നുങ്കവയൽ സ്വദേശിയാണ് ഈ യുവകർഷകൻ. ആയിരം റബർ മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമായിരുന്നു പുതിയ കൃഷി ആരംഭിച്ചത്. പതിനെട്ടു വർഷം മുന്‍പു വീടിനു ചുറ്റും ഫലവൃക്ഷ കൃഷി ചെയ്തു വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തൊടുപുഴ ബാറിലെ ഈ അഭിഭാഷകൻ പുതിയ പരീക്ഷണത്തിന് ഇറങ്ങിയത്. റബർ വെട്ടിമാറ്റി അഞ്ചരയേക്കറിൽകൂടി പഴവർഗ കൃഷി ആരംഭിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
കോഴിക്കോട് അടിവാരത്തുള്ള കോയപ്പത്തുടി അഹമ്മദ്കുട്ടി, കലൂർ സ്വദേശി ജോസി കൊച്ചുകുടി അടക്കം കേരളത്തിലെ പ്രഗത്ഭരായ പഴവർഗ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ചു മനസിലാക്കിയാണ് ഈ രംഗത്തേക്ക് ടോം ഇറങ്ങിയത്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്കൊപ്പം ഇവ വിറ്റഴിക്കാനുള്ള വിപണികൂടി കണ്ടെത്താൻ കഴിഞ്ഞതോടെ കൃഷി ലാഭകരമാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ടോമിനുള്ളത്.
പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ അധികൃതർ കാര്യമായ നീക്കം നടത്തണമെന്നാണ് ഈ യുവകർഷകന്റെ ആവശ്യം. ഭാര്യ: ഐശ്വര്യ. മക്കൾ: അന്ന, മാത്യു, ജേക്കബ്.
അഞ്ചേക്കർ സ്ഥലത്തു റംബുട്ടാനും ഒരേക്കറിൽ മങ്കോസ്റ്റിനുമാണ് കൃഷി. റംബുട്ടാൻ തോട്ടത്തിൽ ഇടവിളയായി പൈനാപ്പിൾ കൃഷിയുമുണ്ട്.
തോട്ടം നയയ്ക്കാനായി ജലസേചന സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ജൈവവളത്തിനു പുറമെ മണ്ണ് പരിശോധിച്ചു മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി ശാസ്ത്രീയമായ വളപ്രയോഗം നടത്തുന്പോൾ മണ്ണിൽ വിളയുന്നതു നൂറുമേനി.
ഫാം ടൂറിസ സാധ്യത പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തോട്ടത്തോടു ചേർന്നു റോഡരികിൽ വിവിധയിനം നാടൻ പഴങ്ങളുടെ വില്പനയ്ക്കായി ഔട്ട്ലെറ്റും ടോം ഒരുക്കിയിട്ടുണ്ട്.
വിഷരഹിത പഴങ്ങൾ
നാട്ടിൻപുറത്തെ വീടുകളിലെ തൊടികളിൽ വളർത്തുന്ന വിഷരഹിത നാടൻ പഴങ്ങൾക്കു പുറമെ അവക്കാഡോ, വിവിധയിനം ജൂസുകൾ, ഷെയ്ക്ക്, മറ്റു ശീതളപാനിയങ്ങൾ എന്നിവയെല്ലാം ഔട്ട്ലെറ്റിൽ ലഭ്യമാണ്. സീസണാകുന്പോൾ റംബുട്ടാനും മങ്കോസ്റ്റിനും ഔട്ട്ലെറ്റിലെത്തും. വാഗമണ്‍-തേക്കടി റോഡിലൂടെ കടന്നുപോകുന്ന വിനോദസഞ്ചാരികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ.
റംബുട്ടാനും മങ്കോസ്റ്റിനും ബംഗളൂരു അടക്കം വിവിധ മെട്രോ സിറ്റികളിലേക്കാണ് കയറ്റി അയയ്ക്കുന്നത്. ഇതിനു പുറമെ വ്യാപാരികൾ, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ എന്നിവരും വാങ്ങുന്നുണ്ട്.
റബറിനു പകരം
ഫലം
വാഗമണ്‍ റൂട്ടിൽ സഞ്ചരിക്കുന്ന ടൂറിസ്റ്റുകൾ തോട്ടം പുവിടുന്പോൾത്തന്നെ മുൻകൂറായി പഴങ്ങൾക്ക് ഓർഡർ നൽകും. ഓണ്‍ലൈൻ മാർക്കറ്റിംഗിനുള്ള പദ്ധതിയും തയാറാക്കി വരികയാണ്.
പരന്പരാഗത കൃഷികൾ നഷ്ടമായതോടെയാണ് ഫലവൃക്ഷ കൃഷിയിലേക്കു ടോം കളംമാറ്റിയത്. അറക്കുളം മൂന്നുങ്കവയൽ സ്വദേശിയാണ് ഈ യുവകർഷകൻ. ആയിരം റബർ മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമായിരുന്നു പുതിയ കൃഷി ആരംഭിച്ചത്. പതിനെട്ടു വർഷം മുന്‍പു വീടിനു ചുറ്റും ഫലവൃക്ഷ കൃഷി ചെയ്തു വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് തൊടുപുഴ ബാറിലെ ഈ അഭിഭാഷകൻ പുതിയ പരീക്ഷണത്തിന് ഇറങ്ങിയത്. റബർ വെട്ടിമാറ്റി അഞ്ചരയേക്കറിൽകൂടി പഴവർഗ കൃഷി ആരംഭിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
കോഴിക്കോട് അടിവാരത്തുള്ള കോയപ്പത്തുടി അഹമ്മദ്കുട്ടി, കലൂർ സ്വദേശി ജോസി കൊച്ചുകുടി അടക്കം കേരളത്തിലെ പ്രഗത്ഭരായ പഴവർഗ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ചു മനസിലാക്കിയാണ് ഈ രംഗത്തേക്ക് ടോം ഇറങ്ങിയത്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്കൊപ്പം ഇവ വിറ്റഴിക്കാനുള്ള വിപണികൂടി കണ്ടെത്താൻ കഴിഞ്ഞതോടെ കൃഷി ലാഭകരമാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ടോമിനുള്ളത്.
പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ അധികൃതർ കാര്യമായ നീക്കം നടത്തണമെന്നാണ് ഈ യുവകർഷകന്റെ ആവശ്യം. ഭാര്യ: ഐശ്വര്യ. മക്കൾ: അന്ന, മാത്യു, ജേക്കബ്.