രാജാക്കാട്: രാജകുമാരി-മാങ്ങാത്തൊട്ടി റോഡിൽ സെന്റ് മേരീസ് സ്കൂളിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രികരായ രണ്ടു കന്യാസ്ത്രികൾക്കും പരിക്ക്. കാന്തിപ്പാറ തിരുഹൃദയ മഠത്തിലെ സിസ്റ്റർ ജിൻസി, സിസ്റ്റർ അൽഫോൻസ എന്നിവർക്കാണ് പരിക്കേറ്റത്. സിസ്റ്റർ ജിൻസിയുടെ പരിക്ക് ഗുരുതരമായതിനാൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രാജകുമാരിയിൽനിന്നു മഠത്തിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങി വരുന്നവഴി എതിരേ വന്ന കാർ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
സിസ്റ്റർ ജിൻസി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ യുപി വിഭാഗം അധ്യാപികയാണ്. ഉടുന്പൻചോല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
രാജകുമാരിയിൽനിന്നു മഠത്തിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ വാങ്ങി വരുന്നവഴി എതിരേ വന്ന കാർ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
സിസ്റ്റർ ജിൻസി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ യുപി വിഭാഗം അധ്യാപികയാണ്. ഉടുന്പൻചോല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.