എടക്കര: ബംഗളുരൂ-മൈസുരു എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ നിലന്പൂർ പോത്തുകൽ സ്വദേശി ഉൾപ്പെടെ രണ്ടു വിദ്യാർഥികൾക്കു ദാരുണാന്ത്യം. മൈസുരു കാവേരി സയൻസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നാം വർഷ ഓപ്പറേഷൻ തിയേറ്റർ അനസ്തേഷ്യ വിദ്യാർഥികളായ പോത്തുകൽ ഉപ്പട ആനക്കല്ല് പുഷ്പ വിലാസം ഷാജിയുടെ മകൻ നിതിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹീൻ ഷാജഹാൻ (21) എന്നിവരാണു മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചുകയറിയാണ് അപകടം. ബംഗളുരൂവിൽ നിന്നു മൈസുരുവിലേക്കു വരുന്നതിനിടെ മൈസുരു ഫിഷ് ലാൻഡിന് സമീപം വച്ചു ഇന്നു രാവിലെ എട്ടോടെയായിരുന്നു അപകടം. ഇരുവരും അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കെ.ആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നിതിന്റെ മൃതദേഹം രാത്രി ഒന്പതു മണിയോടെ ആനക്കല്ലിലെ വീട്ടിലെത്തിച്ചു. സംസ്ക്കാരം ഇന്നു രാവിലെ വീട്ടുവളപ്പിൽ. നിതിന്റെ മാതാവ്: ശ്രീദേവി ഷാജി. സഹോദരൻ: ജിതിൻ (ദുബായ്).
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചുകയറിയാണ് അപകടം. ബംഗളുരൂവിൽ നിന്നു മൈസുരുവിലേക്കു വരുന്നതിനിടെ മൈസുരു ഫിഷ് ലാൻഡിന് സമീപം വച്ചു ഇന്നു രാവിലെ എട്ടോടെയായിരുന്നു അപകടം. ഇരുവരും അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കെ.ആർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നിതിന്റെ മൃതദേഹം രാത്രി ഒന്പതു മണിയോടെ ആനക്കല്ലിലെ വീട്ടിലെത്തിച്ചു. സംസ്ക്കാരം ഇന്നു രാവിലെ വീട്ടുവളപ്പിൽ. നിതിന്റെ മാതാവ്: ശ്രീദേവി ഷാജി. സഹോദരൻ: ജിതിൻ (ദുബായ്).