പറവൂർ: ചിറ്റാറ്റുകര കോടോപ്പിളളി നൗഷാദി(49)നെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനായ ഇയാൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെളിയത്തുനാടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു നൗഷാദിന്റെ മാതാവ്. ഞായറാഴ്ച ഉച്ചയായിട്ടും വീടിനു പുറത്ത് കാണാത്തതിനെ തുടർന്ന് സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ശുചിമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.
പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് 12ന് വടക്കേക്കര മഹല്ല് കബർസ്ഥാനിൽ. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: റാബിയ മമ്മി. സഹോദരി: ജമീല.
പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് 12ന് വടക്കേക്കര മഹല്ല് കബർസ്ഥാനിൽ. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: റാബിയ മമ്മി. സഹോദരി: ജമീല.