ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാർക്ക് തെറാപ്പിയ്ക്കും കൗണ്സിലിംഗിനും മറ്റ് പരിശീലനങ്ങൾക്കുമായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്ത പുനരധിവാസ ഗ്രാമത്തിനായി പദ്ധതി തയറാക്കുന്നു. ഇതിനായി 29ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ശിൽപശാല സംഘടിപ്പിക്കുന്നു.
ഭൗതിക വെല്ലുവിളികൾ നേരിടുന്ന നിരാലംബരായ വ്യക്തികൾക്ക് പൂർണ പുനരധിവാസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിയുള്ളവരെ നേരത്തെ കണ്ടെത്തി അവർക്കാവശ്യമായ പ്രത്യേക വിദ്യാലയങ്ങൾ, തൊഴിൽ പരിശീലനം, പകൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കളിസ്ഥലങ്ങൾ, രക്ഷാകർതൃ ശാക്തീകരണം, പുനരധിവാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രം എന്നിവയാണ് പുനരധിവാസ ഗ്രാമത്തിലുണ്ടാവുക. സമഗ്ര പദ്ധതി തയാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപശാല മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ഭൗതിക വെല്ലുവിളികൾ നേരിടുന്ന നിരാലംബരായ വ്യക്തികൾക്ക് പൂർണ പുനരധിവാസമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിയുള്ളവരെ നേരത്തെ കണ്ടെത്തി അവർക്കാവശ്യമായ പ്രത്യേക വിദ്യാലയങ്ങൾ, തൊഴിൽ പരിശീലനം, പകൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കളിസ്ഥലങ്ങൾ, രക്ഷാകർതൃ ശാക്തീകരണം, പുനരധിവാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രം എന്നിവയാണ് പുനരധിവാസ ഗ്രാമത്തിലുണ്ടാവുക. സമഗ്ര പദ്ധതി തയാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപശാല മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.