തൃശൂർ: ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളെ വട്ടമിട്ടുപറക്കാൻ ഏജന്റുമാരെ അനുവദിക്കില്ലെന്ന് മന്ത്രി കെ. രാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടെ ഇത്തരം ഏജന്റുമാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോർത്തു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഇവരെ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും. കരം അടയ്ക്കൽ, ഭൂമി തരം മാറ്റൽ, പോക്കുവരവ് നടത്തൽ, ബിൽഡിംഗ് ടാക്സ് അടക്കൽ ഉൾപ്പെടെ റവന്യൂ വകുപ്പിന്റെ വിവിധ സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാണെന്നും അവ പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ അഴിമതിക്കുള്ള സാധ്യതകൾ കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ, എഡിഎം ടി. മുരളി തുടങ്ങിയവരും പങ്കെടുത്തു.
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെടെ ഇത്തരം ഏജന്റുമാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോർത്തു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഇവരെ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും. കരം അടയ്ക്കൽ, ഭൂമി തരം മാറ്റൽ, പോക്കുവരവ് നടത്തൽ, ബിൽഡിംഗ് ടാക്സ് അടക്കൽ ഉൾപ്പെടെ റവന്യൂ വകുപ്പിന്റെ വിവിധ സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാണെന്നും അവ പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ അഴിമതിക്കുള്ള സാധ്യതകൾ കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ, എഡിഎം ടി. മുരളി തുടങ്ങിയവരും പങ്കെടുത്തു.