തൃശൂർ: പ്രേതകഥകൾ കേൾക്കാത്തവരായി ആരുമുണ്ടാകില്ല. ചില പ്രേതകഥകള് കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. പഴയ കാലത്ത് ആളുകൾ പ്രേതങ്ങളെ വിശ്വസിച്ചിരുന്നു. പ്രേതങ്ങളെക്കുറിച്ച് ഞാനൊരു കഥ പറയാം... അങ്ങനെ ഏഴാം ക്ലാസുകാരനായ ഗ്രേഷ്യസിന്റെ നോവൽ ജനിച്ചു. ഭീതിപ്പെടുത്തുന്ന പ്രേതകഥ... പേടിയുടെ പ്രത്യേക സുഖം... നവനീതും തന്റെ കൂട്ടുകാരുമായി സ്കൂളിൽ നിന്ന് തുടങ്ങുന്ന ഒരു ഹൊറർ ത്രില്ലർ.
നന്നേ ചെറുപ്പത്തിലുള്ള വായനാശീലം ഇപ്പോൾ, ഇംഗ്ലീഷിൽ ഒരു നോവൽതന്നെ എഴുതി പ്രസിദ്ധീകരിക്കാൻ സഹായകമായി. വായനയ്ക്കൊപ്പം എഴുത്തും പുരോഗമിച്ചപ്പോൾ ഗ്രേഷ്യസിന്റെ ട്രിപ്പ് ട്രാപ് എന്ന ആദ്യ നോവൽ പിറന്നു.
അവധിക്കാല വിരസത മാറ്റാൻ കണ്ടെത്തിയ വഴിയാണ് ഇംഗ്ലീഷ് നോവൽ രചന. ഇംഗ്ലീഷ് ചിത്രം നൺ കണ്ടിട്ടാണ് ഇത്തരം ഒരു നോവൽ രചിയ്ക്കാൻ പ്രേരിപ്പിച്ചത്. ഇത്ര സമയം എന്നൊന്നും ഇല്ല. എഴുതാൻ തോന്നുമ്പോഴൊക്കെ എഴുതും. അങ്ങനെ മൂന്നാഴ്ച്ച കൊണ്ടാണ് നോവൽ പൂർത്തിയായത്. കെെയെഴുത്തി പ്രതി വായിക്കാനിടയായ ഗ്രന്ഥകാരനും നെഹ്റു സെന്റ് പീറ്റേഴ്സ് പള്ളി വികാരിയുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടാണ് പുസ്തകമായി പുറത്തിറക്കാൻ രക്ഷിതാക്കാളോടു നിർദേശിച്ചത്.
കാർട്ടൂണിസ്റ്റ് കഥാകാരനായ ജെഫ് കിന്നിയാണ് ഗ്രേഷ്യസിന്റെ ഇഷ്ടകവി. കഥകളോടാണ് ഗ്രേഷ്യസിനു താത്പര്യം. കുരിയച്ചിറ സ്വദേശിയായ തെക്കനത്ത് ജീൻ പോളിന്റെയും ബിന്ദുവിന്റെയും മകനാണ് ഗ്രേഷ്യസ്.
ദേവമതാ സിഎംഐ സ്കൂളിലെ വിദ്യാർഥിയായ ഗ്രേഷ്യസിന്റെ നോവൽ ഇന്ന് സെന്റ് പീറ്റേഴ്സ് പള്ളി ഹാളിൽ അശോകൻ ചരുവിലും വി.ജി. തന്പിയും പ്രകാശനം ചെയ്യും. ആർട്ടിസ്റ്റ് ഗായത്രിയാണ് സ്കെച്ചുകൾ തയാറാക്കിയിട്ടുള്ളത്. ഗ്രീൻ ബുക്ക്സ് ആണ് പബ്ലിക്കേഷൻസ്. ഗ്രേഷ്യസ് ജീൻ തെക്കനത്ത് എന്ന പേരിലാണു നോവൽ എഴുതിയിട്ടുള്ളത്.
ചിപ്പി ടി. പ്രകാശ്
നന്നേ ചെറുപ്പത്തിലുള്ള വായനാശീലം ഇപ്പോൾ, ഇംഗ്ലീഷിൽ ഒരു നോവൽതന്നെ എഴുതി പ്രസിദ്ധീകരിക്കാൻ സഹായകമായി. വായനയ്ക്കൊപ്പം എഴുത്തും പുരോഗമിച്ചപ്പോൾ ഗ്രേഷ്യസിന്റെ ട്രിപ്പ് ട്രാപ് എന്ന ആദ്യ നോവൽ പിറന്നു.
അവധിക്കാല വിരസത മാറ്റാൻ കണ്ടെത്തിയ വഴിയാണ് ഇംഗ്ലീഷ് നോവൽ രചന. ഇംഗ്ലീഷ് ചിത്രം നൺ കണ്ടിട്ടാണ് ഇത്തരം ഒരു നോവൽ രചിയ്ക്കാൻ പ്രേരിപ്പിച്ചത്. ഇത്ര സമയം എന്നൊന്നും ഇല്ല. എഴുതാൻ തോന്നുമ്പോഴൊക്കെ എഴുതും. അങ്ങനെ മൂന്നാഴ്ച്ച കൊണ്ടാണ് നോവൽ പൂർത്തിയായത്. കെെയെഴുത്തി പ്രതി വായിക്കാനിടയായ ഗ്രന്ഥകാരനും നെഹ്റു സെന്റ് പീറ്റേഴ്സ് പള്ളി വികാരിയുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടാണ് പുസ്തകമായി പുറത്തിറക്കാൻ രക്ഷിതാക്കാളോടു നിർദേശിച്ചത്.
കാർട്ടൂണിസ്റ്റ് കഥാകാരനായ ജെഫ് കിന്നിയാണ് ഗ്രേഷ്യസിന്റെ ഇഷ്ടകവി. കഥകളോടാണ് ഗ്രേഷ്യസിനു താത്പര്യം. കുരിയച്ചിറ സ്വദേശിയായ തെക്കനത്ത് ജീൻ പോളിന്റെയും ബിന്ദുവിന്റെയും മകനാണ് ഗ്രേഷ്യസ്.
ദേവമതാ സിഎംഐ സ്കൂളിലെ വിദ്യാർഥിയായ ഗ്രേഷ്യസിന്റെ നോവൽ ഇന്ന് സെന്റ് പീറ്റേഴ്സ് പള്ളി ഹാളിൽ അശോകൻ ചരുവിലും വി.ജി. തന്പിയും പ്രകാശനം ചെയ്യും. ആർട്ടിസ്റ്റ് ഗായത്രിയാണ് സ്കെച്ചുകൾ തയാറാക്കിയിട്ടുള്ളത്. ഗ്രീൻ ബുക്ക്സ് ആണ് പബ്ലിക്കേഷൻസ്. ഗ്രേഷ്യസ് ജീൻ തെക്കനത്ത് എന്ന പേരിലാണു നോവൽ എഴുതിയിട്ടുള്ളത്.
ചിപ്പി ടി. പ്രകാശ്