അന്തിക്കാട്: മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപം പുലിമടയിൽ നിന്ന് 1.56 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
വിളക്കുംകാൽ സ്വദേശി അറക്കൽ വീട്ടിൽ ആകാശ് (20), പെരിങ്ങോട്ടുകര സ്വദേശി കൂനമ്പാട്ട് അശ്വിൻ എന്നിവരാണ് പിടിയിലായത്. ആകാശിന്റെ പഠനം കഴിഞ്ഞു, ജോലിയൊന്നുമില്ല. അശ്വിൻ ടൈൽ പണിക്കാരനാണ്. മേഖലയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി തൃശൂർ എസ്പിയുടെയും ഡിവൈഎസ്പിയുടേയും നേതൃത്വത്തിൽ ഡാൻസാഫ് സംഘവും അന്തിക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
ഇവർക്കു മാരക മയക്കു മരുന്ന് എത്തിച്ചു നൽകുന്ന വൻ സംഘം തന്നെയുണ്ടെന്ന് പോലീസ് പറയുന്നു. ഇവരെ കുറിച്ചുള്ള സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്തിക്കാട്, താന്ന്യം, ചാഴൂർ മേഖലയിലെ ലഹരി സംഘങ്ങൾ അന്തിക്കാട് പൊലീസിന് നിത്യം തലവേദനയാണ്.
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ എട്ടു കഞ്ചാവ് കേസുകൾ അന്തിക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐമാരായ ബെനഡിക്ട്, അരുൺ, പോലീസ് ഉദ്യോഗസ്ഥരായ മുരുകദാസ്, സുർജിത്, പൊന്നമ്പിളി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വിളക്കുംകാൽ സ്വദേശി അറക്കൽ വീട്ടിൽ ആകാശ് (20), പെരിങ്ങോട്ടുകര സ്വദേശി കൂനമ്പാട്ട് അശ്വിൻ എന്നിവരാണ് പിടിയിലായത്. ആകാശിന്റെ പഠനം കഴിഞ്ഞു, ജോലിയൊന്നുമില്ല. അശ്വിൻ ടൈൽ പണിക്കാരനാണ്. മേഖലയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി തൃശൂർ എസ്പിയുടെയും ഡിവൈഎസ്പിയുടേയും നേതൃത്വത്തിൽ ഡാൻസാഫ് സംഘവും അന്തിക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
ഇവർക്കു മാരക മയക്കു മരുന്ന് എത്തിച്ചു നൽകുന്ന വൻ സംഘം തന്നെയുണ്ടെന്ന് പോലീസ് പറയുന്നു. ഇവരെ കുറിച്ചുള്ള സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്തിക്കാട്, താന്ന്യം, ചാഴൂർ മേഖലയിലെ ലഹരി സംഘങ്ങൾ അന്തിക്കാട് പൊലീസിന് നിത്യം തലവേദനയാണ്.
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ എട്ടു കഞ്ചാവ് കേസുകൾ അന്തിക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐമാരായ ബെനഡിക്ട്, അരുൺ, പോലീസ് ഉദ്യോഗസ്ഥരായ മുരുകദാസ്, സുർജിത്, പൊന്നമ്പിളി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.