വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് വൈപ്പിൻ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസിൽ 147 അപേക്ഷകൾ തീർപ്പാക്കി. വിവിധ വിഭാഗങ്ങളിലായി ഓൺലൈനായി ലഭിച്ച 423 അപേക്ഷകൾ ഉൾപ്പെടെ 464 അപേക്ഷകളാണ് ലഭിച്ചത്. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ഞാറക്കൽ മാഞ്ഞൂരാൻ ഹാളിലാണ് തീരസദസ് സംഘടിപ്പിച്ചത്.
പട്ടയം ലഭിക്കുന്നതിനു ലഭിച്ച 14 അപേക്ഷകളിലും ഭൂമി പോക്കു വരവ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിയിലും റവന്യൂ വകുപ്പുമായി ആലോചിച്ച് അടിയന്തരമായി നടപടി സ്വീകരിക്കും. ലൈഫ് ഭവന പദ്ധതിയിൽ നേരിടുന്ന കാലതാമസവും ഉന്നയിച്ച് ലഭിച്ച 22 പരാതികൾ പ്രത്യേകമായി പരിഗണിക്കും. എളങ്കുന്നപ്പുഴയുടെ നവീകരണ പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കും.
വീടുകളിൽ വെള്ളം കയറുന്നതു മൂലം ഉണ്ടാകുന്ന നാശനഷ്ടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 23 അപേക്ഷകളിൽ വീരൻപുഴയുടെ ആഴം കൂട്ടുന്നതിനും കായലിലെയും തോടുകളിലെയും മണലും ചളിയും നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പാതിവഴിയിൽ നിലച്ച കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ നിർമാണവുമായി ബന്ധപ്പെട്ട പരാതിയിൽ റവന്യൂ വകുപ്പിൽനിന്നും സ്ഥലം ഏറ്റെടുത്ത് ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് വഴി, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമാണത്തിനുള്ള ഭരണാനുമതി ലഭ്യമാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഹാർബർ എൻജിനീയറിംഗ് വകുപ്പിനു മന്ത്രി നിർദേശം നൽകി.കടൽഭിത്തി നിർമാണം, തീരദേശ സംരക്ഷണം, പുലിമുട്ട് സ്ഥാപിക്കൽ, തുടങ്ങിയ വിഷയങ്ങളിൽ ലഭിച്ച 54 അപേക്ഷകളിൽ മേജർ ഇറിഗേഷൻ വകുപ്പുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. തീരദേശ ഹൈവേ നിർമാണം അലൈൻമെന്റ് മാറ്റുന്നതിന് 19 നിവേദനം ലഭിച്ചു. സർക്കാർ തലത്തിൽ തുടർ നടപടി സ്വീകരിക്കും.
പട്ടയം ലഭിക്കുന്നതിനു ലഭിച്ച 14 അപേക്ഷകളിലും ഭൂമി പോക്കു വരവ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിയിലും റവന്യൂ വകുപ്പുമായി ആലോചിച്ച് അടിയന്തരമായി നടപടി സ്വീകരിക്കും. ലൈഫ് ഭവന പദ്ധതിയിൽ നേരിടുന്ന കാലതാമസവും ഉന്നയിച്ച് ലഭിച്ച 22 പരാതികൾ പ്രത്യേകമായി പരിഗണിക്കും. എളങ്കുന്നപ്പുഴയുടെ നവീകരണ പദ്ധതി നടപ്പിലാക്കാൻ നടപടി സ്വീകരിക്കും.
വീടുകളിൽ വെള്ളം കയറുന്നതു മൂലം ഉണ്ടാകുന്ന നാശനഷ്ടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 23 അപേക്ഷകളിൽ വീരൻപുഴയുടെ ആഴം കൂട്ടുന്നതിനും കായലിലെയും തോടുകളിലെയും മണലും ചളിയും നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പാതിവഴിയിൽ നിലച്ച കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ നിർമാണവുമായി ബന്ധപ്പെട്ട പരാതിയിൽ റവന്യൂ വകുപ്പിൽനിന്നും സ്ഥലം ഏറ്റെടുത്ത് ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് വഴി, പാർക്കിംഗ് ഏരിയ എന്നിവയുടെ നിർമാണത്തിനുള്ള ഭരണാനുമതി ലഭ്യമാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഹാർബർ എൻജിനീയറിംഗ് വകുപ്പിനു മന്ത്രി നിർദേശം നൽകി.കടൽഭിത്തി നിർമാണം, തീരദേശ സംരക്ഷണം, പുലിമുട്ട് സ്ഥാപിക്കൽ, തുടങ്ങിയ വിഷയങ്ങളിൽ ലഭിച്ച 54 അപേക്ഷകളിൽ മേജർ ഇറിഗേഷൻ വകുപ്പുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. തീരദേശ ഹൈവേ നിർമാണം അലൈൻമെന്റ് മാറ്റുന്നതിന് 19 നിവേദനം ലഭിച്ചു. സർക്കാർ തലത്തിൽ തുടർ നടപടി സ്വീകരിക്കും.