+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂത്താട്ടുകുളത്ത് മേനാമറ്റം പാലത്തിനു സമീപം റോഡിൽ ഗർത്തം

കൂത്താട്ടുകുളം: നഗരസഭയിലെ മേനാമറ്റം പാലത്തിനു സമീപം റോഡിൽ അഗാധമായ ഗർത്തം രൂപപ്പെട്ട നിലയിൽ. പാലത്തിനും അപ്രോച്ച് റോഡിനും ഇടയിൽ തോടിന്‍റെ സംരക്ഷണഭിത
കൂത്താട്ടുകുളത്ത്   മേനാമറ്റം പാലത്തിനു സമീപം  റോഡിൽ ഗർത്തം
കൂത്താട്ടുകുളം: നഗരസഭയിലെ മേനാമറ്റം പാലത്തിനു സമീപം റോഡിൽ അഗാധമായ ഗർത്തം രൂപപ്പെട്ട നിലയിൽ. പാലത്തിനും അപ്രോച്ച് റോഡിനും ഇടയിൽ തോടിന്‍റെ സംരക്ഷണഭിത്തിയോട് ചേർന്നുള്ള ഭാഗത്താണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. റോഡിനും തോടിനും ഇടയിലെ കോണ്‍ക്രീറ്റിങ്ങിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. തോടു വൃത്തിയാക്കാനായി ജെസിബി ഇറക്കിയ ഭാഗത്താണ് കോണ്‍ക്രീറ്റിൽ വിള്ളൽ സംഭവിച്ചിരിക്കുന്നത്.

വാഹനം ഇറങ്ങിയപ്പോൾ കോണ്‍ക്രീറ്റിൽ ഉണ്ടായ അമിത സമ്മർദം മൂലമാണ് ഈ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതെന്ന് കരുതുന്നു. ഇവിടെ രൂപപ്പെട്ട വിള്ളലിലൂടെ മഴവെള്ളം ഇറങ്ങി മണ്ണ് ഒലിച്ചു പോയതാണ് പാലത്തിനു സമീപം ഗർത്തം ഉണ്ടാകാൻ കാരണമെന്നും പറയുന്നുണ്ട്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലം നിലവിൽ അപകടാവസ്ഥയിലാണ്. അടിയന്തരമായി കുഴിമൂടി റോഡ് പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ തോടിന്‍റെ സംരക്ഷണഭിത്തിയും തകരാൻ സാധ്യതയേറെയാണ്.