ചാവക്കാട്: കടൽക്ഷോഭം ശക്തമായി. ചുഴി തിരമാലകൾ റോഡിലേക്കുകയറി തീരത്തെ കെട്ടിടങ്ങൾ അപകട സ്ഥിതിലായി. വ്യാഴാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് ഇന്നലെ വൈകീട്ട് കടൽ കരയ്ക്കു കയറിയത്. അഞ്ചങ്ങാടി വളവില ഏഴ് മുറികൾ ഉള്ള കെട്ടിടം ഏത് നിമിഷവും നിലംപൊത്തിയേക്കാം.
കോണ്ക്രീറ്റ് കെട്ടിടത്തിന്റെ സമീപത്തെ മണ്ണ് മുഴുവൻ കടൽ കൊണ്ടുപോയി. കെട്ടിടവും കടന്ന് ബസ് സർവീസ് ഉള്ള റോഡിലേക്ക് കടൽ എത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. നേരത്ത ഇവിടെ സ്ഥാപിച്ചിരുന്ന ജിയോ ബാഗുകൾ ഒലിച്ചുപോയി . തീരമേഖലയിൽ പരന്നുകിടക്കുന്ന കടൽ ഭിത്തിയുടെ കല്ലുകൾ അടക്കിവച്ചാൽ തന്നെ ഒരു പരിധിവരെ കടലേറ്റത്തെ തടഞ്ഞ് റോഡിനെ രക്ഷിക്കാമെന്ന് തീരവാസികൾ പറഞ്ഞു. ശാശ്വത പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കോണ്ക്രീറ്റ് കെട്ടിടത്തിന്റെ സമീപത്തെ മണ്ണ് മുഴുവൻ കടൽ കൊണ്ടുപോയി. കെട്ടിടവും കടന്ന് ബസ് സർവീസ് ഉള്ള റോഡിലേക്ക് കടൽ എത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. നേരത്ത ഇവിടെ സ്ഥാപിച്ചിരുന്ന ജിയോ ബാഗുകൾ ഒലിച്ചുപോയി . തീരമേഖലയിൽ പരന്നുകിടക്കുന്ന കടൽ ഭിത്തിയുടെ കല്ലുകൾ അടക്കിവച്ചാൽ തന്നെ ഒരു പരിധിവരെ കടലേറ്റത്തെ തടഞ്ഞ് റോഡിനെ രക്ഷിക്കാമെന്ന് തീരവാസികൾ പറഞ്ഞു. ശാശ്വത പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.