തൃപ്പൂണിത്തുറ: നഗരസഭയിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നടന്ന കൗൺസിൽ യോഗത്തിൽ സഭാ നടപടികൾക്കു ശേഷവും കൗൺസിൽ ഹാൾ വിട്ടു പോകാതെ കോൺഗസ്, ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി ഹാളിൽ കുത്തിയിരുന്നു.
നഗരസഭയിലെ പാർപ്പിടാവശ്യങ്ങൾക്കുള്ള നികുതി 12 ൽ നിന്ന് 14 രൂപയാക്കാനുള്ള ഭരണകക്ഷി തീരുമാനത്തിനെതിരേ വോട്ടിനിടണമെന്ന് പ്രതിപക്ഷ കക്ഷികളായ യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടെങ്കിലും വോട്ടിനിടാതെ14 രൂപയായി പ്രഖ്യാപിച്ച് ചെയർപേഴ്സണും ഭരണകക്ഷി അംഗങ്ങളും കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.
കൗൺസിലിൽ ഭരണകക്ഷിക്ക് 21 അംഗങ്ങളും പ്രതിപക്ഷ പാർട്ടികൾക്ക് 26 അംഗങ്ങളുമെന്നതായിരുന്നു കക്ഷി നില. തുടർന്ന് യുഡിഎഫ്, ബിജെപി അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തുകയും, നഗരസഭാ സെക്രട്ടറിക്ക് യുഡിഎഫ് അംഗങ്ങൾവിയോജന കുറിപ്പ് കൊടുക്കുകയുമായിരുന്നു.
നഗരസഭ കൗൺസിൽ യോഗം യുഡിഎഫ്, ബിജെപി കക്ഷികൾ അലങ്കോലമാക്കിയ നിലപാട് പ്രതിഷേധാർഹമാണെന്ന് ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു. 17 രൂപവരെ വർധിപ്പിക്കാവുന്ന നികുതി 12ൽ നിന്നും 14 രൂപയാക്കാമെന്ന് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. പ്രദീപ് കുമാർ നിർദേശം വെച്ചിട്ടും യുഡിഎഫും ബിജെപിയും കൗൺസിൽ യോഗം അലങ്കോലമാക്കുകയായിരുന്നു. തുടർന്ന് ശബ്ദവോട്ടോടെ 14 രൂപ എന്ന നിർദ്ദേശം അംഗീകരിച്ച് കൗൺസിൽ യോഗം അവസാനിപ്പിച്ചപ്പോൾ കൗൺസിൽ ഹാളിൽ കുത്തിയിരിക്കുകയാണ് യുഡിഎഫും ബിജെപിയും ചെയ്തതെന്നും വികസനവിരുദ്ധ നിലപാടിൽനിന്നും പ്രതിപക്ഷ കക്ഷികൾ പിന്മാറണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.
നഗരസഭയിലെ പാർപ്പിടാവശ്യങ്ങൾക്കുള്ള നികുതി 12 ൽ നിന്ന് 14 രൂപയാക്കാനുള്ള ഭരണകക്ഷി തീരുമാനത്തിനെതിരേ വോട്ടിനിടണമെന്ന് പ്രതിപക്ഷ കക്ഷികളായ യുഡിഎഫും ബിജെപിയും ആവശ്യപ്പെട്ടെങ്കിലും വോട്ടിനിടാതെ14 രൂപയായി പ്രഖ്യാപിച്ച് ചെയർപേഴ്സണും ഭരണകക്ഷി അംഗങ്ങളും കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.
കൗൺസിലിൽ ഭരണകക്ഷിക്ക് 21 അംഗങ്ങളും പ്രതിപക്ഷ പാർട്ടികൾക്ക് 26 അംഗങ്ങളുമെന്നതായിരുന്നു കക്ഷി നില. തുടർന്ന് യുഡിഎഫ്, ബിജെപി അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തുകയും, നഗരസഭാ സെക്രട്ടറിക്ക് യുഡിഎഫ് അംഗങ്ങൾവിയോജന കുറിപ്പ് കൊടുക്കുകയുമായിരുന്നു.
നഗരസഭ കൗൺസിൽ യോഗം യുഡിഎഫ്, ബിജെപി കക്ഷികൾ അലങ്കോലമാക്കിയ നിലപാട് പ്രതിഷേധാർഹമാണെന്ന് ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു. 17 രൂപവരെ വർധിപ്പിക്കാവുന്ന നികുതി 12ൽ നിന്നും 14 രൂപയാക്കാമെന്ന് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. പ്രദീപ് കുമാർ നിർദേശം വെച്ചിട്ടും യുഡിഎഫും ബിജെപിയും കൗൺസിൽ യോഗം അലങ്കോലമാക്കുകയായിരുന്നു. തുടർന്ന് ശബ്ദവോട്ടോടെ 14 രൂപ എന്ന നിർദ്ദേശം അംഗീകരിച്ച് കൗൺസിൽ യോഗം അവസാനിപ്പിച്ചപ്പോൾ കൗൺസിൽ ഹാളിൽ കുത്തിയിരിക്കുകയാണ് യുഡിഎഫും ബിജെപിയും ചെയ്തതെന്നും വികസനവിരുദ്ധ നിലപാടിൽനിന്നും പ്രതിപക്ഷ കക്ഷികൾ പിന്മാറണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.