ആലങ്ങാട് : ശക്തമായ മഴയിലും ഇടിമിന്നലിലും ആലങ്ങാട് പഞ്ചായത്തിലെ കരിങ്ങാംതുരുത്ത് മേഖലയിലെ 15 വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലുമാണ് നാശം സംഭവിച്ചത്.
കരിങ്ങാംതുരുത്ത് സ്വദേശികളായ സുരേഷ് ബാബു, പ്രിൻസൻ മുല്ലൂർ, അബിൻ കുഞ്ഞപ്പൻ, ഷഫീക്ക്, ഫൈസൽ തുടങ്ങിയ 15 പേരുടെ വീടുകൾക്ക് നാശം സംഭവിച്ചു. സുരേഷ് ബാബുവിന്റെ വീടിന്റെ വാർക്ക തകർന്നു ജനൽച്ചില്ലുകൾ പൊട്ടി ചിതറി, വയറിംഗിന് കത്തുപിടിച്ചു.
ബാക്കിയുള്ളവരുടെ വീടുകളിലും വൻനാശമാണ് ഉണ്ടായത്. മിക്ക വീടുകളിലെയും പല ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കേടായി.
ശക്തമായ ഇടിമിന്നലിൽ പലരും പേടിച്ചു പുറത്തേക്കോടി. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ ആണ് വൈദ്യുതി ബന്ധംപുനസ്ഥാപിച്ചത്.
കരിങ്ങാംതുരുത്ത് സ്വദേശികളായ സുരേഷ് ബാബു, പ്രിൻസൻ മുല്ലൂർ, അബിൻ കുഞ്ഞപ്പൻ, ഷഫീക്ക്, ഫൈസൽ തുടങ്ങിയ 15 പേരുടെ വീടുകൾക്ക് നാശം സംഭവിച്ചു. സുരേഷ് ബാബുവിന്റെ വീടിന്റെ വാർക്ക തകർന്നു ജനൽച്ചില്ലുകൾ പൊട്ടി ചിതറി, വയറിംഗിന് കത്തുപിടിച്ചു.
ബാക്കിയുള്ളവരുടെ വീടുകളിലും വൻനാശമാണ് ഉണ്ടായത്. മിക്ക വീടുകളിലെയും പല ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കേടായി.
ശക്തമായ ഇടിമിന്നലിൽ പലരും പേടിച്ചു പുറത്തേക്കോടി. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ ആണ് വൈദ്യുതി ബന്ധംപുനസ്ഥാപിച്ചത്.