പെരുമ്പാവൂർ : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ. കൂവപ്പടി ഐമുറി കരയിൽ (കോട്ടവയൽ വടക്കേക്കര ) വിഷ്ണു ഭവനിൽ അജി വി. നായരെ(28)യാണ് കാപ്പ ലംഘിച്ച് നാട്ടിലെത്തിയതിന് അറസ്റ്റ് ചെയ്ത് ജയിലിടച്ചത്. കോടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 7 വർഷത്തിനുളളിൽ കൊലപാതകം, കൊലപാതകശ്രമം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിൽ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ എ. ശ്രീനിവാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജനുവരി 27 മുതൽ ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. ഉത്തരവ് അനുസരിച്ച് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ എറണാകുളം റൂറൽ ജില്ലാ അതിർത്തിയിൽ പ്രവേശനമില്ലാത്തതാണ്. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തുകയയായിരുന്നു.
കോടനാട് ഇൻസ്പെക്ടർ ബേസിൽ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ ബെന്നി, ബോബി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലയിൽ 14 പേരാണ് കാപ്പ പ്രകാരം നാട് കടത്തൽ നടപടി നേരിട്ട് വരുന്നത്. ഇവർ നിരീക്ഷണത്തിലാണ്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിൽ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ എ. ശ്രീനിവാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജനുവരി 27 മുതൽ ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. ഉത്തരവ് അനുസരിച്ച് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ എറണാകുളം റൂറൽ ജില്ലാ അതിർത്തിയിൽ പ്രവേശനമില്ലാത്തതാണ്. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തുകയയായിരുന്നു.
കോടനാട് ഇൻസ്പെക്ടർ ബേസിൽ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ ബെന്നി, ബോബി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലയിൽ 14 പേരാണ് കാപ്പ പ്രകാരം നാട് കടത്തൽ നടപടി നേരിട്ട് വരുന്നത്. ഇവർ നിരീക്ഷണത്തിലാണ്.