കോതമംഗലം: ഇടുക്കി രാജാക്കാട് നിന്നും മൂന്നു ദിവസം മുന്‍പ് കാണാതായ വയോധികയുടെ മൃതദേഹം നേര്യമംഗലത്ത് കണ്ടെത്തി. രാജകുമാരി പഞ്ചായത്തിലെ മുരിക്കംതൊട്ടി നെല്ലിക്കാത്തടത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഗൗരിയുടെ (80) മൃതദേഹമാണെന്ന് ഊന്നുകൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.
നേര്യമംഗലം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം ദേശീയപാത ഓരത്തെ ഓടയിൽ ഇന്നലെ (വ്യാഴാഴ്ച) ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മൃതദേഹം കണ്ടത്. വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് ഊന്നുകൽ പോലിസ് സ്ഥലത്തെത്തി മേൽനടപടിയെടുത്തു. ബുധനാഴ്ചത്തെ മഴയെ തുടർന്നുള്ള മലവെള്ളപാച്ചിലിൽ ഇടുക്കി റോഡ് ഭാഗത്തു നിന്ന് മൃതദേഹം താഴേക്ക് ഒഴുകിയെത്തിയതാണെന്നാണ് പോലിസിന്റെ നിഗമനം. വനത്തിനുള്ളിൽ വച്ച് മരണം സംഭവിച്ചിരിക്കാം. ആത്മഹത്യയ്ക്കുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. 22ന് ഗൗരിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ രാജാക്കാട് പോലിസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ നേര്യമംഗലം ആർച്ച് പാലത്തിന് സമീപത്തു നിന്ന് ഇവരുടെ മൊബൈൽഫോണ്‍ ലഭിച്ചിരുന്നു. ഗൗരി നേര്യമംഗലത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ പ്രദേശത്ത് തെരച്ചിലും നടത്തിയിരുന്നു.
നേര്യമംഗലം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം ദേശീയപാത ഓരത്തെ ഓടയിൽ ഇന്നലെ (വ്യാഴാഴ്ച) ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മൃതദേഹം കണ്ടത്. വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് ഊന്നുകൽ പോലിസ് സ്ഥലത്തെത്തി മേൽനടപടിയെടുത്തു. ബുധനാഴ്ചത്തെ മഴയെ തുടർന്നുള്ള മലവെള്ളപാച്ചിലിൽ ഇടുക്കി റോഡ് ഭാഗത്തു നിന്ന് മൃതദേഹം താഴേക്ക് ഒഴുകിയെത്തിയതാണെന്നാണ് പോലിസിന്റെ നിഗമനം. വനത്തിനുള്ളിൽ വച്ച് മരണം സംഭവിച്ചിരിക്കാം. ആത്മഹത്യയ്ക്കുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. 22ന് ഗൗരിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ രാജാക്കാട് പോലിസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ നേര്യമംഗലം ആർച്ച് പാലത്തിന് സമീപത്തു നിന്ന് ഇവരുടെ മൊബൈൽഫോണ്‍ ലഭിച്ചിരുന്നു. ഗൗരി നേര്യമംഗലത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ പ്രദേശത്ത് തെരച്ചിലും നടത്തിയിരുന്നു.