മൂവാറ്റുപുഴ: കരുതലും കൈത്താങ്ങും അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കരുതലും കൈത്താങ്ങും മുവാറ്റുപുഴ താലൂക്കുതല അദാലത്ത് നഗരസഭ ടൗണ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് മുന്നിൽവച്ച് സുതാര്യമായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് അദാലത്തിലൂടെ ചെയ്യുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടുണ്ടാകണമെന്ന സന്ദേശമാണ് അദാലത്തിലൂടെ നൽകുന്നത്.
അദാലത്തിലെ തീരുമാനങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനകം അവലോകന യോഗം ചേരും. തീരുമാനങ്ങൾ വൈകിപ്പിക്കുന്ന സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കരുതെന്നും മന്ത്രി പി. പ്രസാദ് കൂട്ടിച്ചേർത്തു. സർക്കാർ അധികാരമേറ്റശേഷം ഭരണ സംവിധാനത്തിൽ നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു.
ചടങ്ങിൽ 11 പേർക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വേദിയിൽ വിതരണം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ആർഡിഒ പി.എൻ. അനി, ഡിഎഫ്ഒ രവികുമാർ മീണ, ഡെപ്യൂട്ടി കളക്ടർമാരായ ബി. അനിൽകുമാർ, എസ്. ബിന്ദു, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, മൂവാറ്റുപുഴ തഹസിൽദാർ കെ.എസ്. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
അദാലത്തിലെ തീരുമാനങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനകം അവലോകന യോഗം ചേരും. തീരുമാനങ്ങൾ വൈകിപ്പിക്കുന്ന സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കരുതെന്നും മന്ത്രി പി. പ്രസാദ് കൂട്ടിച്ചേർത്തു. സർക്കാർ അധികാരമേറ്റശേഷം ഭരണ സംവിധാനത്തിൽ നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു.
ചടങ്ങിൽ 11 പേർക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വേദിയിൽ വിതരണം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ആർഡിഒ പി.എൻ. അനി, ഡിഎഫ്ഒ രവികുമാർ മീണ, ഡെപ്യൂട്ടി കളക്ടർമാരായ ബി. അനിൽകുമാർ, എസ്. ബിന്ദു, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, മൂവാറ്റുപുഴ തഹസിൽദാർ കെ.എസ്. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.