കാക്കനാട്: സ്കൂൾ -കോളജ് ബസുകളുടെ ക്ഷമതാ പരിശോധന വിലയിരുത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് നേരിട്ടെത്തി. ഇന്നലെ കാക്കനാട് ഇൻഫോപാർക്ക് റോഡിൽ നടന്ന ക്ഷമതാ പരിശോധനയിലാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാനത്ത് 17,000 സ്കൂൾ ബസുകളുടെ പരിശോധന പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. പരിശോധനയിൽ 3,000 സ്കൂൾ -കോളജ് ബസുകൾക്ക് വേണ്ടത്ര ഫിറ്റ്നസില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
ഫിറ്റ്നസ് ഇല്ലാത്തതിനാൽ ശരിയാക്കാൻ മേയ് 31 വരെ സമയം അനുവദിച്ചു. ഫിറ്റ്നസ് ഇല്ലാത്ത ഒരു വാഹനവും നിരത്തിലിറങ്ങാൻ അനുവദിക്കില്ല. ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹനങ്ങളിൽ വിദ്യാർഥികളെ കയറ്റുന്ന 30,000 ത്തോളം വാഹനങ്ങളുടെ വിവരങ്ങൾ സ്കൂൾ അധികൃതരോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ലൈസൻസ് പ്രിന്റ് ചെയ്യുന്ന കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു.
സ്കൂൾ വാഹനങ്ങളുടെ പരിശോധന അടുത്ത ദിവസങ്ങളിലും തുടരും. 27ന് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസ് ഓഡിറ്റോറിയത്തിൽ സ്കൂൾ ബസ് ജീവനക്കാർക്കുള്ള ബോധവത്കരണ ക്ലാസുകളും മോട്ടോർ വാഹന വകുപ്പിന്റെ വിദ്യ വാഹൻ ആപ്പ് പരിശീലനവും നടത്തും. രാവിലെ എട്ടു മുതൽ 11 വരെ ഫിറ്റ്നസ് പരിശോധന. സുരക്ഷാ സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിക്കും. എറണാകുളം ആർടിഒ അനന്തകൃഷ്ണൻ, ജോയിന്റ് ആർടിഒ കെ.കെ. രാജീവ്, എംവിഐ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഫിറ്റ്നസ് ഇല്ലാത്തതിനാൽ ശരിയാക്കാൻ മേയ് 31 വരെ സമയം അനുവദിച്ചു. ഫിറ്റ്നസ് ഇല്ലാത്ത ഒരു വാഹനവും നിരത്തിലിറങ്ങാൻ അനുവദിക്കില്ല. ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹനങ്ങളിൽ വിദ്യാർഥികളെ കയറ്റുന്ന 30,000 ത്തോളം വാഹനങ്ങളുടെ വിവരങ്ങൾ സ്കൂൾ അധികൃതരോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ലൈസൻസ് പ്രിന്റ് ചെയ്യുന്ന കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു.
സ്കൂൾ വാഹനങ്ങളുടെ പരിശോധന അടുത്ത ദിവസങ്ങളിലും തുടരും. 27ന് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസ് ഓഡിറ്റോറിയത്തിൽ സ്കൂൾ ബസ് ജീവനക്കാർക്കുള്ള ബോധവത്കരണ ക്ലാസുകളും മോട്ടോർ വാഹന വകുപ്പിന്റെ വിദ്യ വാഹൻ ആപ്പ് പരിശീലനവും നടത്തും. രാവിലെ എട്ടു മുതൽ 11 വരെ ഫിറ്റ്നസ് പരിശോധന. സുരക്ഷാ സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിക്കും. എറണാകുളം ആർടിഒ അനന്തകൃഷ്ണൻ, ജോയിന്റ് ആർടിഒ കെ.കെ. രാജീവ്, എംവിഐ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.